എയ്ഡഡ് കോളജുകളിൽ അൺഎയ്ഡഡ് കോഴ്സുകൾ പ്രോത്സാഹിപ്പിക്കില്ല –മുഖ്യമന്ത്രി
text_fields
കോഴിക്കോട്: എയ്ഡഡ് കോളജുകളിൽ അൺഎയ്ഡഡ് കോഴ്സുകൾ അനുവദിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയ്ഡഡ് കോളജും അൺഎയ്ഡഡും രണ്ട് സംസ്കാരമാണ്. ഇതു രണ്ടും ഒരു കേന്ദ്രത്തിൽ നടത്തുന്നത് ശരിയല്ല. ഇൗ രീതിയെ അംഗീകരിക്കുന്ന സമീപനമല്ല സർക്കാറിേൻറത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഒാേട്ടാണമസ് പദവിയുള്ള കോളജുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ബുദ്ധിമുട്ടുണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഒരു വർഷം പൂർത്തിയാക്കിയതിെൻറ ഭാഗമായി കാലിക്കറ്റ് ടവറിൽ വ്യവസായികൾക്കായി സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥാലയ വിഷയത്തിൽ സർക്കാറിനും അനാഥാലയ നടത്തിപ്പുകാർക്കും രണ്ട് വികാരമില്ല. കേന്ദ്രത്തിെൻറ നിലപാടുകളിൽ അധികവും ന്യായീകരണമില്ലാത്തതാണ്. എന്നാൽ, നിയമത്തെ മറികടക്കാൻ സാധിക്കില്ല. അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമായി പരിശോധിക്കും. സി.ബി.എസ്.ഇ സ്കൂളുകളുെട അംഗീകാരകാര്യത്തിൽ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്. നമ്മുടെ നാട്ടിൽ ചായക്കട തുറക്കാൻ ലൈസൻസ് വേണമെങ്കിൽ, സ്കൂൾ തുറക്കാൻ ലൈസൻസ് വേെണ്ടന്ന രീതിയാണ്. സ്കൂൾ ആരംഭിച്ച് പഠനം തുടങ്ങിയതിനു ശേഷമല്ല ലൈസൻസിന് ശ്രമിേക്കണ്ടത്.
കരിപ്പൂർ എയർപോർട്ടിെൻറ വികസനവുമായി ബന്ധപ്പെട്ട് ഡി.ജി.സി.എക്കും എയർപോർട്ട് അതോറിറ്റിക്കും സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറിനും വ്യത്യസ്ത നിലപാടുകളാണുള്ളത്. സംസ്ഥാന സർക്കാറിെൻറ മുൻകൈയിൽ ഇവരുമായി ഒരുമിച്ച് ചർച്ച നടത്തും. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവെര ചർച്ച ചെയ്തിട്ടില്ല.
മാലിന്യ നിർമാർജനം എന്നത് മുഖ്യപരിഗണന നൽകുന്ന കാര്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുെട മുഖ്യ ഉത്തരവാദിത്തമാണത്.
സംസ്ഥാനത്ത് നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം വസ്തുതയാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇറക്കുമതി ചെയ്യുന്നത് ആലോചിക്കുമെന്നും ചർച്ചയിൽ പെങ്കടുത്തവരുെട അഭിപ്രായങ്ങൾക്കും നിവേദനങ്ങൾക്കും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ സ്വാഗതവും എ. പ്രദീപ്കുമാർ എം.എൽ.എ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.