Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയിരം പൂർണചന്ദ്രന്മാർ...

ആയിരം പൂർണചന്ദ്രന്മാർ തിളങ്ങി...; ശതാഭിഷിക്ത നിറവിൽ ഗാനഗന്ധർവൻ യേശുദാസ്

text_fields
bookmark_border
ആയിരം പൂർണചന്ദ്രന്മാർ തിളങ്ങി...; ശതാഭിഷിക്ത നിറവിൽ ഗാനഗന്ധർവൻ യേശുദാസ്
cancel

തിരുവനന്തപുരം: മലയാളികളുടെ ലാവണ്യബോധത്തിൽ പൂർണ ശ്രുതിയായിത്തീർന്നൊരു സിംഫണിയുണ്ടെങ്കിൽ അതിന്റെ പേര് കെ. ജെ. യേശുദാസ്. ഇന്നാ സ്വരമാധുരി ആസ്വദിക്കാൻ ആയിരം പൂർണചന്ദ്രന്മാർ മണ്ണിലിറങ്ങുന്ന ദിനം. ആറ് പതിറ്റാണ്ടും കഴിഞ്ഞ് അതിമാനുഷ സംഗീതയാത്ര നടത്തുന്ന ഗാനഗന്ധർവൻ ശതാഭിഷക്തനായിരിക്കുന്നു. യേശുദാസിന്റെ 84ാം പിറന്നാളാണിന്ന്. ആയിരം മാസം ജീവിച്ച്, ആയിരം പൂർണചന്ദ്രന്മാരെ കാണാനാവുകയെന്ന സൗഭാഗ്യ മുഹൂർത്തമാണ് ശതാഭിഷേകം. കേൾക്കുന്തോറും വിസ്മയമേറുന്നതാണ് ആ സംഗീത ജീവിതം. അതിലേറെയും പ്രശസ്തിയുടെ, താരാരാധനയുടെ, അതുല്യമായ അംഗീകാരത്തിന്റെ, ആരാധനയുടെ നാളുകൾ. എന്നാൽ, ഗന്ധർവ പദവിയിലേക്കുള്ള ഈ യാത്ര അനേകം ദുർഘട വഴികളിലൂടെയായിരുന്നു.

1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായി ജനനം. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്നതാണ് പൂര്‍ണനാമം. പിതാവായിരുന്നു ആദ്യഗുരു. ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ തിരുവനന്തപുരം തൈക്കാടുള്ള ഔദ്യോഗിക വസതിയിലെ കാർഷെഡിൽ അദ്ദേഹത്തിന്റെ ഔദാര്യത്തിൽ അന്തിയുറക്കം. വല്ലപ്പോഴും പിതാവ് അയച്ചുതരുന്ന പണം പ്രതീക്ഷിച്ച് ഹോട്ടലിൽ നിന്ന് ഒരു നേരം കടമായി കിട്ടിയ ചോറായിരുന്നു, സംഗീതത്തിൽ ഉപരിപഠനത്തിനെത്തിയ മെലിഞ്ഞുനീണ്ട ആ വെള്ള ഷർട്ടുകാരന് അനന്തപുരി നൽകിയ ഔദാര്യം.

ആകാശവാണി ഈ ചെറുപ്പക്കാരനെ ഓഡിഷൻ ടെസ്റ്റിൽ തോൽപിച്ച് പറഞ്ഞുവിട്ടു. ‘ഉന്നതജാത’ സംഗീതജ്ഞരിൽനിന്ന് പുച്ഛം കലർന്ന പരിഹാസം കേൾക്കേണ്ടിവന്നു. 1961ല്‍ പുറത്തിറങ്ങിയ ‘കാൽപാടുകള്‍’ സിനിമക്കു വേണ്ടി ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്...’ എന്ന വരികള്‍ ആലപിച്ചുകൊണ്ട് 21ാം വയസ്സിൽ ചലച്ചിത്രലോകത്തെത്തി. എം.ബി. ശ്രീനിവാസൻ നൽകിയ ആ അവസരത്തിലൂടെ യേശുദാസ് എന്ന കാലാവസ്ഥ പിറക്കുകയായിരുന്നു.

വയലാറിന്റെ ശിപാർശയിൽ ദേവരാജൻ മാഷ് ‘ഭാര്യ’ എന്ന ചിത്രത്തിൽ നൽകിയ ‘ദയാപരനായ കർത്താവേ’ എന്ന പാട്ടായിരുന്നു വഴിത്തിരിവ്. യേശുദാസ്-ദേവരാജൻ കൂട്ട് അവിടെ തുടങ്ങി. കെ.പി. ഉദയഭാനുവിനായി മാറ്റിവെച്ചിരുന്ന ‘അല്ലിയാമ്പൽ കടവിൽ’ അദ്ദേഹത്തിന് സുഖമില്ലാഞ്ഞതിനാൽ യേശുദാസിന് വീണുകിട്ടി. അത് കേരളക്കരയാകെ അലയടിച്ചു. പിന്നെ, ബാബുരാജിന്റെ ‘താമസമെന്തേ വരുവാൻ’ ഒപ്പമെത്തി. പിന്നെ പിന്നിട്ട പടവുകൾക്കും നിലക്കാത്ത സംഗീതയാത്രക്കും തുല്യതയില്ല. ലോകം കേട്ട ഏറ്റവും മനോഹര ശബ്ദമെന്ന് ബി.ബി.സിയുടെ വിശേഷണം. ലോകരാജ്യങ്ങളിലേക്ക് ചേക്കേറിയ മലയാളി കൊണ്ടുപോയ അവശ്യവസ്തുക്കളിലൊന്ന് ദാസേട്ടൻ ഗാനങ്ങളായിരുന്നു. ആ പാട്ടുകേട്ട് മലയാളി ഭവനങ്ങൾ കണ്ണടച്ച് പ്രാർഥിച്ചു, കണ്ണീരണിഞ്ഞു, ഉന്മത്തരായി. ‘അടിയന്തരാവസ്ഥക്കാലത്തെ പ്രണയം’ എന്ന പുതിയ ചിത്രത്തിലും യേശുദാസിന്റെ ഗാനം ആഘോഷിക്കപ്പെടുന്നു.

1970ലായിരുന്നു പ്രഭയുമായുള്ള വിവാഹം. വിനോദ്, പിന്നണിഗായകനും നടനുമായ വിജയ് യേശുദാസ്, വിശാൽ എന്നിവർ മക്കളാണ്. നാട് യേശുദാസ് എന്ന ഇതിഹാസത്തിന്റെ ശതാഭിഷേകമാഘോഷിക്കുമ്പോൾ ഭൂഖണ്ഡങ്ങൾക്കപ്പുറത്താണ് അദ്ദേഹം. അമേരിക്കയിൽതന്നെയാണ്. രണ്ട് മക്കളും അവിടെയാണ്. ഡിസംബറിൽ എത്തുമെന്നും പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. എല്ലാ ജന്മദിനങ്ങളിലുമുള്ള മൂകാംബിക സന്ദർശനവും മൂന്നു വർഷമായി ഇല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KJ Yesudas
News Summary - Today is the 84th birthday of Yesudas
Next Story