Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നിർദേശം,...

സി.പി.എം നിർദേശം, ടി.കെ. ഹംസ നാളെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമൊഴിയും

text_fields
bookmark_border
TK Hamza
cancel

മലപ്പുറം: സി.പി.എം നേതാവ് ടി.കെ. ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു. വഖഫ് ബോർഡ് യോഗം ചൊവ്വാഴ്ച കോഴിക്കോട് ഓഫിസിൽ ചേരാനിരിക്കെയാണ് രാജി തീരുമാനം. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് ടി.കെ. ഹംസ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനുമായി ഭിന്നത ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ചെയർമാൻ രാജിവെച്ചൊഴിയുന്നത്. മന്ത്രിയുടെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് ടി.കെ. ഹംസ നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നുവെന്നാണ് സൂചന. മുതിർന്ന നേതാവായ ഹംസക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമ തർക്കം ബോർഡ്യോഗത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നതായി നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് കാണിച്ച് അംഗങ്ങളായ എം.സി. മായിൻ ഹാജി, പി. ഉബൈദുല്ല എം.എൽ.എ, പി.വി.സൈനുദ്ദീൻ എന്നിവർ നൽകിയ കത്ത് പരിഗണിച്ചാണ് ചൊവ്വാഴ്ച ബോർഡ് യോഗം ചേരുന്നത്. വഖഫ് ബോർഡിന്‍റെ പ്രവർത്തനം സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് തർക്കം വളർന്നതോടെ, സി.പി.എം നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് ഹംസ സ്ഥാനമൊഴിയുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ടി.കെ. ഹംസ രംഗത്തെത്തി. പ്രായാധിക്യം കാരണമാണ് രാജി എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും 80 വയസു കഴിഞ്ഞവർ പദവികളിൽനിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടി.കെ. ഹംസ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waqf BoardResigntk hamza
News Summary - TK Hamza tomorrow Waqf Board Chairman will resign
Next Story