Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ റവന്യൂ രേഖകൾ...

വ്യാജ റവന്യൂ രേഖകൾ നിർമിച്ച സംഘം തട്ടിയത് നാലരക്കോടിയിലേറെ

text_fields
bookmark_border
govt order
cancel

കോഴിക്കോട്: സർക്കാർ ഓഫിസുകളിൽനിന്നുള്ള വിവിധ റവന്യൂരേഖകൾ വ്യാജമായി നിർമിച്ച സംഘം തട്ടിയത് നാലരക്കോടിയിലേറെ രൂപ. വ്യാജ രേഖ സമർപ്പിച്ച് ചിട്ടി വിളിച്ചെടുത്തും വായ്പയെടുത്തും തിരിച്ചടക്കാതെയുമാണ് തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള സംഘത്തിൽ 47 പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ ചക്കുംകടവ് വലിയകം പറമ്പിൽ വി.പി. മുഹമ്മദ് റിയാസിനെ (46) കോടതി റിമാൻഡ് ചെയ്തു.

തട്ടിപ്പിൽ കസബ പൊലീസ് മാത്രം 20 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ടൗൺ, താമരശ്ശേരി, തൊട്ടിൽപാലം, കൊണ്ടോട്ടി ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളിൽ പത്തിലേറെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ വില്ലേജ് ഓഫിസുകളുടെ പേരിലാണ് സംഘം വ്യാജരേഖകൾ നിർമിച്ചത്. തുടർന്ന് ഇവ കെ.എസ്.എഫ്.ഇയുടെയും മറ്റു പല ധനകാര്യ സ്ഥാപനങ്ങളിലും ചിട്ടിക്ക് ജാമ്യത്തിനും മറ്റുമായി നൽകിയാണ് വൻ തുകകൾ തട്ടിയത്.

കോഴിക്കോട് കാവിലുംപാറ, നരിപ്പറ്റ, ബാലുശ്ശേരി തുടങ്ങി 12 വില്ലേജ് ഓഫിസുകളിൽ നിന്നുള്ളവയെന്ന വ്യാജേന വിവിധ റവന്യൂ രേഖകൾ കെ.എസ്.എഫ്.ഇ ശാഖകളിൽ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം റിയാസിനെ കസബ പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു.

2021 ഡിസംബർ നാല് മുതൽ 2022 മാർച്ച് മൂന്നുവരെയുള്ള കാലയളവിൽ പ്രതി കട്ടിപ്പാറ വില്ലേജ് പരിധിയിലെ ചില സ്ഥലങ്ങളുടെ ലൊക്കേഷൻ സർട്ടിഫിക്കറ്റ്, സ്കെച്ച് എന്നിവ വ്യാജമായി നിർമിച്ച് കെ.എസ്.എഫ്.ഇയുടെ മാവൂർ റോഡ് ശാഖയിൽ പണയം വെച്ച് 1.63 ലക്ഷം കൈപ്പറ്റിയെന്നാണ് ഒരുകേസ്. വരുംദിവസം കേസിൽ കൂടുതൽപേർ പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenue deptfake documents
News Summary - The gang made fake revenue documents and got more than four and a half crores
Next Story