മറ്റ് ഇടത് കക്ഷികളിലെ പ്രവർത്തകർക്കായി വാതിൽ മലർക്കെ തുറന്ന് സി.പി.ഐ
text_fieldsതിരുവനന്തപുരം: ഇടതു കക്ഷികളിൽനിന്ന് വിട്ടുവരുന്നവർക്ക് നേരിട്ട് പാർട്ടി അംഗത്വവും ഉചിതമായ സ്ഥാനങ്ങളും നൽകാൻ സി.പി.ഐ. ബുധനാഴ്ചത്തെ സംസ്ഥാന നിർവാഹക സമിതിയിലാണ് തീരുമാനം. സി.പി.എം വിട്ടുവരുന്നവർക്ക് നേരിട്ട് അംഗത്വം നൽകുന്ന രീതി നേരത്തേ മുതൽ സി.പി.ഐ സ്വീകരിക്കുന്നുണ്ട്.
ഇത് മറ്റ് ഇടതുകക്ഷികൾക്ക് ആകെ ബാധകമാക്കാനാണ് പുതിയ തീരുമാനം. ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്തിൽ സമീപകാലത്തായി 17 പേർ സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. ഇത് ആലപ്പുഴ ജില്ല സെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇടതുപാർട്ടികളിൽനിന്ന് കൂടുതൽ പേർ സി.പി.ഐയിലേക്ക് വരുന്ന സാഹചര്യം ചർച്ചയായത്.
സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ സി.പി.ഐയിലേക്ക് വന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. സി.പി.എമ്മിൽനിന്ന് വരുന്ന പ്രവർത്തകർ അവർ അംഗമായ ഘടകങ്ങളുടേതിന് തുല്യമായ സ്ഥാനമാണ് സി.പി.ഐ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.