Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർലൈൻ...

സിൽവർലൈൻ അന്താരാഷ്ട്ര മൂലധന പാത -മേധ പട്കർ

text_fields
bookmark_border
സിൽവർലൈൻ അന്താരാഷ്ട്ര മൂലധന പാത -മേധ പട്കർ
cancel

കൊയിലാണ്ടി: കെ-റെയിലും ബുള്ളറ്റ് ട്രെയിനും മൂലധനത്തിന്‍റെ അന്താരാഷ്ട്ര പാത തുറക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധ പട്കർ പറഞ്ഞു.

കെ-റെയിൽവിരുദ്ധ ജനകീയ സമിതി കാട്ടിലപ്പീടികയിൽ നടത്തുന്ന സത്യഗ്രഹത്തിന്‍റെ 466ാം ദിവസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ജപ്പാനാണ് സഹായവുമായി രംഗത്തുള്ളത്. വിറ്റുപോകാത്ത ഉൽപന്നങ്ങളാണ് അവർ നൽകുന്നത്. യന്ത്രങ്ങൾ, കോച്ചുകൾ എന്നിവ നമുക്കു തന്ന് ലാഭമുണ്ടാക്കുന്നു. പോയന്‍റ് ഒരു ശതമാനം പലിശ മാത്രമാണെന്നാണ് പറയുന്നത്. ഇത് ചെറുതല്ല. യെൻ നാണയത്തിലാണ് വായ്പ. അഞ്ചുവർഷം കൂടുംതോറും അതിന്‍റെ വില പല മടങ്ങായി മാറും. വിദേശനാണയത്തിന്‍റെ മൂല്യം മാറുന്നതനുസരിച്ച് പലിശ വൻ മടങ്ങായി വർധിക്കുമ്പോൾ തിരിച്ചടവ് വലിയ ബാധ്യതയാകും. യഥാർഥത്തിൽ ഇത് കെ-റെയിൽ അല്ല, ജെ-റെയിലാണ്. ജപ്പാന്‍റെ റെയിൽ. ഒട്ടനവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ പണവുമായി വരും. അവരാണ് പിന്നെ ഇവിടത്തെ വികസന പദ്ധതികൾ തീരുമാനിക്കുകയെന്നും അവർ പറഞ്ഞു.

ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജന. കൺവീനർ എസ്. രാജീവ്, നർമദാ ബച്ചാവോ ആന്തോളൻ സമരനേതാവ് ദേവ് റാം ഭായ്പ, സി.ആർ. നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, വിജയരാഘവൻ ചേലിയ, കെ. മൂസക്കോയ, നസീർ ന്യൂ ജെല്ല, പി.കെ. ഷിജു എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medha PatkarK rail
News Summary - SilverLine Project Medha Patkar
Next Story