കാണാതായ ദമ്പതികൾക്കായി െവമ്പള്ളിയിലെ പാറക്കുളത്തിലും തിരച്ചിൽ
text_fieldsേകാട്ടയം: അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും തിരച്ചിൽ തുടരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ മുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാനാണ് സി.ഡാക് സംഘവും പൊലീസും ചേർന്ന് പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച കവണാറ്റിൻകര, ചെങ്ങളം, വെമ്പള്ളി ഭാഗങ്ങളിലെ ജലാശയങ്ങളിൽ സംഘം എത്തി. വെമ്പള്ളിയിൽ എം.സി റോഡിനോട് ചേർന്ന പാറക്കുളത്തിലാണ് സംഘം തിരച്ചിൽ നടത്തിയത്. വളരെ ആഴമുള്ള ഇൗ പാറക്കുളത്തിലേക്ക് വാഹനം നിയന്ത്രണം വിട്ട് പതിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു ഇത്.
ഇതിനൊപ്പം ചെങ്ങളത്ത് മീനച്ചിലാറിെൻറ കൈവഴിയിലും കവണാറ്റിൻകരയിൽ കവണാറ്റിലുമായി തിരച്ചിൽ നടത്തി. എന്നാൽ, തുടർച്ചയായ രണ്ടാം ദിവസവും സൂചനയൊന്നും ലഭിച്ചില്ല. കാർ മുങ്ങിക്കിടക്കാൻ സാധ്യതയുള്ള ജില്ലയിലെ വിവിധ ജലാശയങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇൗ സംശയമുള്ള ഇൗ ഭാഗങ്ങളിലാണ് പരിശോധന. അടുത്തദിവസങ്ങളിലും പരിശോധന തുടരും. മീനച്ചിലാറിെൻറ താഴത്തങ്ങാടി ഭാഗങ്ങളിൽ നേവി സംഘം തിരച്ചിൽ നടത്തിയതിനാൽ തൽക്കാലം ഇൗ ഭാഗങ്ങളിൽ പരിശോധന വേണ്ടെന്നാണ് തീരുമാനം.
അത്യാധുനിക കാമറ അടക്കം വിവിധ സംവിധാനങ്ങളുള്ള സി.ഡാക്കിെൻറ റിമോട്ട്ലി ഓപറേറ്റഡ് അണ്ടർവാട്ടർ വെഹിക്കിൾ ഉപയോഗിച്ചാണ് തിരച്ചിൽ. കേസ് അന്വേഷണത്തിനായി ഇൗ ഉപകരണത്തിെൻറ സഹായം തേടുന്നത് ആദ്യമായാണ്. രാജ്യത്തെ മൂന്ന് സ്ഥാപനങ്ങൾക്കാണ് ഇൗ ഉപകരണമുള്ളത്. അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രിൽ ആറിനാണ് കാണാതായത്. രാത്രി ഭക്ഷണം വാങ്ങാനായി കാറിൽ പുറത്തുപോയ ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.