Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിസോർട്ട്...

റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി

text_fields
bookmark_border
റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
cancel

കുട്ടനാട്: നെടുമുടിയിൽ റിസോർട്ട് ജീവനക്കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. അസം സ്വദേശിനി ഹാസിറയെയാണ് ബുധനാഴ്ച രാവിലെ റിസോർട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ കമ്മലുകൾ ബലമായി പറിച്ചെടുത്ത് കൊണ്ടുപോയതിനെത്തുടർന്ന് വലതുചെവി മുറിഞ്ഞ നിലയിലാണ്. നെടുമുടി പഞ്ചായത്തിലെ വൈശ്യം ഭാഗത്ത് അയനാസ് റിസോര്‍ട്ടിലാണ് സംഭവം.

യുവതിയെ രാത്രിയില്‍ കൊലപ്പെടുത്തിയതായാണ് നിഗമനം. നാലുമാസം മുമ്പാണ് അസം സ്വദേശിനിയായ ഹാസിറ ഇവിടെ ജീവനക്കാരിയായി എത്തിയത്. റിസോർട്ട് ഉടമകളുടെ കുടുംബവും ഇവിടെത്തന്നെയാണ് താമസിക്കുന്നത്. രാത്രി 11ന് ഉടമയുടെ മകൾക്ക് ഭക്ഷണം കൊടുത്തശേഷം മുറിയിലേക്ക് പോയതാണ്.

രാവിലെ ഹാസിറയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് റിസോർട്ടിലെ മുറിക്ക് പുറത്ത് വാട്ടർടാങ്കിന് സമീപം മൃതദേഹം കണ്ടത്. കഴുത്തിൽ പർദയുടെ ഷാൾ മുറുക്കിയ നിലയിലായിരുന്നു. ഇരു കാതുകളിലെയും കമ്മൽ പറിച്ചെടുത്ത നിലയിലാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

ഹാസിറയുടെ ഡ്രസ്സുകള്‍ രണ്ട് ബാഗുകളിൽ പാക്ക് ചെയ്തുവെച്ച നിലയിലായിരുന്നു. പർദ ധരിച്ചാണ് പുറത്തുപോകുന്നത്.

പര്‍ദ ധരിച്ച നിലയിലായിരുന്നു മൃതദേഹവും കണ്ടത്. ഭർത്താവും മകനുമെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ ഇടക്കിടെ ഹാസിറയെ കാണാൻ വരാറുണ്ടെന്ന് റിസോർട്ട് അധികൃതർ പറഞ്ഞു. ഇവരെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഹാസിറയുമായി ബന്ധമില്ലെന്നാണ് മറുപടി നൽകിയത്.

ഹാസിറക്ക് മറ്റൊരാളുമായും ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttanadmurder case
News Summary - resort employee killed by tying shawl around neck
Next Story