ഗേവഷണ വിദ്യാർഥിനിയുടെ മരണം: ബലാത്സംഗക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: ട്രെയിൻ യാത്രക്കിടെ കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷണ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ ബലാത്സംഗക്കുറ്റം ഒഴിവാക്കിയ കീഴ്കോടതി ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം സ്വദേശിനി പെരിയാറ്റിൽ വീണ് മരിച്ച കേസിൽ എറണാകുളം അഡീ. ജില്ല സെഷൻസ് കോടതിയുടെ ഉത്തരവിനാണ് സ്റ്റേ. യുവതിയുടെ അധ്യാപകനും സഹയാത്രികനുമായിരുന്ന സുഭാഷിനെ ബലാത്സംഗക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് വിദ്യാർഥിനിയുടെ പിതാവ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2011 ഏപ്രിൽ 23നാണ് യുവതി പെരിയാറിൽ വീണ് മരിച്ചത്. സുഭാഷിനെതിരെ ബലാത്സംഗം, കൊലക്കുറ്റം തുടങ്ങിയവ ചുമത്തിയാണ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകിയത്. എറണാകുളം അഡീ. ജില്ല സെഷൻസ് കോടതിയിലേക്ക് തുടർ നടപടിക്കായി കേസ് മാറ്റി. കേസ് റദ്ദാക്കാൻ സുഭാഷ് നൽകിയ ഹരജിയിൽ മതിയായ തെളിവിെല്ലന്ന് പറഞ്ഞാണ് ബലാത്സംഗക്കുറ്റം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.