Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടിനെ...

നാടിനെ െനാമ്പരപ്പെടുത്തിയ മരണത്തോട് നിയമത്തിെൻറ കറുത്തമുഖം 

text_fields
bookmark_border

ഉരുവച്ചാൽ (കണ്ണൂർ): ഒരു നാടിനെയാകെ നൊമ്പരപ്പെടുത്തി ജീവനൊടുക്കിയ വിദ്യാർഥിനിയുടെ മൃതദേഹത്തിന് നിയമത്തിെൻറ നൂലാമാലകളുടെ കുരുക്കുവീണത് ജനങ്ങളിൽ അമർഷം വളർത്തി. വിദ്യാർഥിനിയുടെ മൃതദേഹം 15 മണിക്കൂറാണ് കിടപ്പുമുറിയിൽ തൂങ്ങിക്കിടന്നത്. ഇൻക്വസ്റ്റ് നടത്താനുള്ള ‘പകൽവെളിച്ച’ത്തിെൻറ സാേങ്കതികത ചൂണ്ടിയാണ് വൈകീട്ട് അഞ്ചു മുതൽ പിറ്റേന്ന് രാവിലെ ഏഴരവരെ മൃതദേഹം വീട്ടിനുള്ളിൽ തൂങ്ങിക്കിടന്നത്. കാട്ടുതീപോെല പടർന്ന മരണവിവരമറിഞ്ഞ് കോളനിയിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ പാതിരാവിലും അതേ അവസ്ഥയിലായിരുന്നു. 

ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ മാലൂർ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ നാമത്ത് റഫ്സീനയുടെ (17) മൃതദേഹമാണ് മണിക്കൂേറാളം വീട്ടിനകത്ത് തൂങ്ങിയനിലയിൽ സൂക്ഷിച്ചത്. കൂലിവേലക്കുപോയി ബുധനാഴ്ച വൈകീട്ട് 4.45ഒാടെ വീട്ടിൽ തിരിച്ചെത്തിയ ഉമ്മ റഹ്മത്താണ്  വീട്ടിനകത്തെ കിടപ്പുമുറിയിൽ റഫ്സീനയെ തൂങ്ങിയനിലയിൽ കണ്ടത്. ഇവരുടെ നിലവിളികേെട്ടത്തിയ അയൽവാസികളും നാട്ടുകാരും ഉടൻ പൊലീസിൽ വിവരമറിയിച്ചു.
 വിവരമറിയുേമ്പാൾ മാലൂർ എസ്.െഎയും സംഘവും പഞ്ചായത്ത്  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്നു. സ്റ്റേഷനിൽനിന്ന് ആദ്യം പൊലീസുകാരും പിന്നാലെ എസ്.െഎയും എത്തി. അപ്പോൾ സമയം അഞ്ചര. ഇൻക്വസ്റ്റ് നടപടി പൂർത്തിയാവാൻ രണ്ടു മണിക്കൂറെടുക്കും. ആറിന് തുടങ്ങിയാൽ പകൽവെളിച്ചത്തിൽ പൂർത്തിയാക്കാനാവില്ല. സർക്കിൾ, ഡിവൈ.എസ്.പി, ജില്ല പൊലീസ് ചീഫ് എന്നിങ്ങനെ വിവരം കൈമാറി ഇൻക്വസ്റ്റ് രാവിലേക്ക് നടത്താൻ അനുമതി തേടുകയായിരുന്നുവെന്നാണ് പൊലീസ് സ്റ്റേഷനിൽനിന്നുള്ള വിശദീകരണം. മൃതദേഹത്തിന് കാവലിരിക്കാൻ രണ്ടു പൊലീസുകാരെ ഏർപ്പെടുത്തുകയും കുട്ടിയുടെ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയും ചെയ്തു. സൂര്യാസ്തമയത്തിന് തൊട്ടുമുേമ്പാ ശേഷമോ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ പാടില്ലെന്ന നിർേദശം പാലിക്കേണ്ടതിനാലാണ് മൃതദേഹം മരണം സംഭവിച്ച അതേ സ്ഥിതിയിൽതന്നെ സൂക്ഷിക്കേണ്ടിവന്നതെന്നാണ് പൊലീസ് വിശദീകരണം. നിയമത്തിലെ ‘പകൽവെളിച്ചം’ എന്നതിെൻറ പ്രായോഗികത ‘വെളിച്ചം’ എന്നായിരുന്നുവെങ്കിൽ രാത്രിയിലും ഇൻക്വസ്റ്റ് നടത്താനാവുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പൊലീസ് എത്തി ഒമ്പതരയോടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കുകയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafseena death
News Summary - rafseena death
Next Story