Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ് വൺ:...

പ്ലസ് വൺ: കുട്ടികളില്ലാതെ ഈ വർഷവും 64 ബാച്ചുകൾ

text_fields
bookmark_border
പ്ലസ് വൺ: കുട്ടികളില്ലാതെ ഈ വർഷവും 64 ബാച്ചുകൾ
cancel

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നാല് അലോട്ട്മെന്‍റുകൾ പൂർത്തിയാക്കി അവസാന ഘട്ടത്തിലെത്തിയപ്പോൾ മതിയായ കുട്ടികളില്ലാതെ 64 ബാച്ചുകൾ. മലബാർ ജില്ലകളിൽ ഇപ്പോഴും ആയിരക്കണക്കിന് വിദ്യാർഥികൾ സീറ്റിനായി അപേക്ഷ പുതുക്കി കാത്തുനിൽക്കുമ്പോഴാണ് മറ്റു പല ജില്ലകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളില്ലാത്ത ബാച്ചുകൾ നിലനിൽക്കുന്നത്.

ബാച്ച് നിലനിർത്താൻ വേണ്ട ചുരുങ്ങിയ കുട്ടികളുടെ എണ്ണം 25 ആണ്. ഇതിൽ താഴെ വിദ്യാർഥി പ്രവേശനം നടക്കുന്ന ബാച്ചുകളാണ് കുട്ടികളില്ലാത്ത ബാച്ചുകളായി എണ്ണുന്നത്. കുട്ടികളില്ലാത്ത 63 ബാച്ചുകളിൽ 22 എണ്ണവും പത്തനംതിട്ട ജില്ലയിലാണ്. സീറ്റ് ക്ഷാമമുള്ള മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കുട്ടികളില്ലാത്ത ബാച്ചുകളില്ല. ആലപ്പുഴയിൽ 11ബാച്ചുകളിലും ഇടുക്കിയിൽ ഒമ്പത് എണ്ണത്തിലും എറണാകുളത്ത് ഏഴെണ്ണത്തിലും മതിയായ കുട്ടികളില്ല. കൊല്ലം ജില്ലയിൽ അഞ്ചും തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, വയനാട് ഒന്ന്, കണ്ണൂർ നാല്, കാസർകോട് മൂന്ന് എന്നിങ്ങനെയാണ് കുട്ടികളില്ലാത്ത ബാച്ചുകൾ. കഴിഞ്ഞവർഷം 105 ബാച്ചുകളാണ് മതിയായ കുട്ടികളില്ലാത്തതായി കണ്ടെത്തിയത്. ഇതിൽ ഒരേ വിഷയ കോമ്പിനേഷനിൽ ഒന്നിൽ അധികമുള്ള ബാച്ചുകൾ എന്ന നിലയിൽ സർക്കാർ സ്കൂളുകളിലെ 14 എണ്ണം മലപ്പുറം ജില്ലയിലേക്ക് മാറ്റിയിരുന്നു. എയ്ഡഡ് സ്കൂളുകളിൽ 15 എണ്ണം കുട്ടികളില്ലാത്തതായി ഉണ്ടായിരുന്നെങ്കിലും തൊട്ടില്ല. മൂന്ന് പ്രധാന അലോട്ട്മെന്‍റുകളും ഒരു സപ്ലിമെന്‍ററി അലോട്ട്മെന്‍റും ഇതിനകം പൂർത്തിയാക്കി. അവശേഷിക്കുന്ന രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് 23ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. 24, 25 തീയതികളിൽ പ്രവേശനവും നടക്കും. ഇതിനുശേഷം ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കും. ട്രാൻസ്ഫർ ഘട്ടം പൂർത്തിയാകുന്നതോടെ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണത്തിൽ വർധന വന്നേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus one
News Summary - Plus one: 64 batches this year without children
Next Story