Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമടങ്ങിവരുന്ന...

മടങ്ങിവരുന്ന പ്രവാസികൾക്ക് കേരള വികസനനിധി

text_fields
bookmark_border
മടങ്ങിവരുന്ന പ്രവാസികൾക്ക് കേരള വികസനനിധി
cancel

തിരുവനന്തപുരം: പ്രവാസികൾക്കായി കേരള വികസന നിധി രൂപവത്കരിക്കുെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളിൽ ഒാഹരിയായി നിക്ഷേപിക്കാൻ തയാറുള്ള പ്രവാസികൾക്ക് മടങ്ങിയെത്തുേമ്പാൾ യോഗ്യതക്കനുസരിച്ച് ഏതെങ്കിലും സ്ഥാപനത്തിൽ തൊഴിൽ നേടുന്നതിന് ഇതുവഴി അവകാശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭക്ക് സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി നിക്ഷേപം സുഗമമാക്കുന്നതിനും പ്രവാസിക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ പദ്ധതികളും ചുവടുെവപ്പുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രവാസികൾക്ക് സംരംഭമാരംഭിക്കുന്നതിന് പ്രത്യേക വായ്പ സൗകര്യം ഏർപ്പെടുത്തും. സംരംഭകരാകാൻ തയാറുള്ളവരുമായി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്നെ ആശയവിനിമയം നടത്തുന്നതിന് പ്രത്യേകം ഏജൻസി സ്ഥാപിക്കും. വിദേശത്ത് അപകടത്തിൽ മരണപ്പെടുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നകാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കേരള വികസന ചരിത്രത്തിൽ സുപ്രധാന അധ്യായമാണ് ലോക കേരളസഭയെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ

  • പ്രവാസി വാണിജ്യ ചേംബറുകൾക്ക് രൂപംനൽകും. ഒരോ വിദേശ മേഖലക്കും പ്രത്യേക പ്രവാസി വാണിജ്യ ചേംബറുകളുണ്ടാകും
  • എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രഫഷനൽ സമിതികൾ രൂപവത്കരിക്കും
  • പ്രഫഷനലുകളുടെ സേവനം കേരളത്തിെല ഗവേഷണ-വ്യവസായ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും
  • വിദേശ രാജ്യങ്ങൾ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം കേരളത്തിൽ തുടരുന്നതിനുള്ള സൗകര്യം ഉറപ്പാക്കും
  • വിദേശത്ത് േജാലിചെയ്യുന്നവർ, മടങ്ങിയെത്തിയവർ, ഇതര സംസ്ഥാനങ്ങളിൽ ജോലിയെടുക്കുന്നവർ എന്നിവർക്കായി നോർക്കയിൽ പ്രത്യേക വിഭാഗങ്ങൾ ഏർപ്പെടുത്തും. വിദേശത്ത് ജോലിയെടുക്കുന്നവർക്കായി പ്രത്യേക മേഖല ഉപവകുപ്പുകളും നോർക്കയിലുണ്ടാകും
  • പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് സഹായപദ്ധതികൾ ആവിഷ്കരിക്കും
  • എൻ.ആർ.െഎ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനം ആരംഭിക്കുന്നതിന് സാധ്യത പഠനം നടത്തും
  • പ്രവാസികളുടെ നാട്ടിലെ നിക്ഷേപത്തിന് അനുമതി വേഗത്തിലാക്കാനും ഏകജാലക അനുമതി ലഭ്യമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കും
  • ചെറുകിട സംരംഭങ്ങളിൽ പ്രവാസികളുടെ നിക്ഷേപസാധ്യത പഠനവിധേയമാക്കും
  • കായികരംഗത്ത് പ്രവാസി നിക്ഷേപസാധ്യതകൾ ഏതുതരത്തിൽ ഉപയോഗപ്പെടുത്താമെന്ന കാര്യം സർക്കാർ ആരായും
  • സാംസ്കാരികരംഗത്ത് ബിനാലെ രീതിയിൽ അന്താരാഷ്ട്ര സാംസ്കാരിക ഉത്സവങ്ങൾ വ്യാപകമാക്കുന്നതിന് പ്രവാസി നിക്ഷേപത്തിെൻറ ഒരുഭാഗം വിനിയോഗിക്കുന്നകാര്യം ചർച്ചചെയ്യും
  • കേരളത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് സാേങ്കതിക സഹായവും പ്രവാസി നിക്ഷേപവും കൊണ്ടുവരണെമന്ന നിർദേശം പരിഗണിക്കും
  • പ്രവാസി ക്ഷേമത്തിന് കുടുംബശ്രീ മാതൃകയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും
  • മടങ്ങിയെത്തുന്നവർക്കുള്ള സംരക്ഷണം, ഇൻഷുറൻസ് പദ്ധതികൾ, പങ്കാളിത്ത പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പഠനം
  • നഴ്സിങ് മേഖലയിൽ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിന് കർശന നടപടി 
  • പ്രവാസി വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇടപെടൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsloka kerala sabhaKerala Development
News Summary - loka kerala sabha Development-Kerala news
Next Story