Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

മഴയില്ലാദിനങ്ങൾ; മെലിഞ്ഞ് പുഴകൾ

text_fields
bookmark_border
Days without rain
cancel
camera_alt

ഭാരതപ്പുഴ നിറഞ്ഞൊഴുകുമ്പോൾ ‘ഇക്കരെ കാക്ക അക്കരെ കടക്കില്ല’ എന്നാണ് പഴമക്കാരുടെ പറച്ചിൽ. കർക്കിടകം അവസാന നാളുകളിലെത്തിയിട്ടും നീർച്ചാലായൊതുങ്ങുകയാണ് ഭാരതപ്പുഴ. ചെറുതുരുത്തിയിൽനിന്നുള്ള ദൃശ്യം

തൃശൂർ: മൺസൂണിൽ മഴയില്ലാദിനങ്ങൾ വർധിച്ചതോടെ ജലക്ഷാമത്തിലേക്ക് സൂചനയായി ജില്ലയിലെ പുഴകളും ഡാമുകളും. നിലവിലെ സ്ഥിതി തൃപ്തികരമാണെങ്കിലും ഈ മാസം മഴ പെയ്തില്ലെങ്കിൽ വരൾച്ചയുടെ പിടിയിലേക്ക് പോകുമെന്ന സൂചനയാണ്. ഭാരതപ്പുഴയിലും ചാലക്കുടി പുഴയിലും ജലനിരപ്പ് താഴുകയാണ്. ദശാംശം 30-40 മീറ്ററിന് ഇടയിലാണ് ഇവിടെ ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേ സമയത്ത് ജാഗ്രത പുറപ്പെടുവിക്കുന്ന വിധമായിരുന്നു ഇവിടങ്ങളിലെ ജലനിരപ്പ്. ഒരാഴ്ചത്തേക്ക് കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

ഡാമുകളിലും ആകെയുള്ള ജലനിരപ്പിന്‍റെ പകുതിയോടടുത്തേ സംഭരിക്കപ്പെട്ടിട്ടുള്ളൂ. നീരൊഴുക്കും കുറഞ്ഞു. മഴ കുറയുന്ന സാഹചര്യത്തിലേക്കാണ് പോകുന്നതെന്നും ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മഴ ഇനിയും പെയ്തില്ലെങ്കിൽ ജില്ലയിലെ ഒന്നാം വിള കൃഷിയെ പ്രതികൂലമായി ബാധിക്കും.

ചാറ്റൽ മഴ മാത്രമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. നെൽകൃഷിയിറക്കുന്ന പാടങ്ങൾ വറ്റിത്തുടങ്ങി. മുണ്ടകർ ഇറക്കേണ്ട സമയത്തോടടുക്കുകയാണ്. ഇതിനായി ഞാറ്റടിയും മറ്റും തയാറാക്കേണ്ട പണിയിലാണ് കർഷകർ.

ഈ മാസം സമൃദ്ധമായി മഴ ലഭിച്ചില്ലെങ്കിൽ കൃഷിക്ക് വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാവുകയും അത് ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യും. കിട്ടുന്ന മഴ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന നിർദേശം കാലാവസ്ഥ ഗവേഷകർ മുന്നോട്ടുവെക്കുന്നു. ഭൂഗർഭജലത്തിന്‍റെ അളവ് വേനലിന്‍റെ തുടക്കത്തിലേ കുറയുന്ന സ്ഥിതിയാണ്. മഴ കുറയുന്നത് ഇതിൽ വീണ്ടും ഇടിവുണ്ടാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water scarcitymonsoonrainy days
News Summary - Days without rain
Next Story