Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിക്ഷേപം സഹകരണ...

നിക്ഷേപം സഹകരണ ബാങ്കിൽ; വടശ്ശേരിക്കര പഞ്ചായത്തിന്‍റെ നടപടി വിവാദത്തിൽ

text_fields
bookmark_border
money
cancel

പത്തനംതിട്ട: വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കിൽ നിക്ഷേപിച്ച നടപടി വിവാദത്തിൽ. വടശ്ശേരിക്കര സർവിസ് സഹകരണ ബാങ്കിലാണ് പഞ്ചായത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഏറെയും നടക്കുന്നത്. ദേശസാത്കൃത ബാങ്കുകൾ മുഖേനയാകണം പഞ്ചായത്തിന്‍റെ പ്രധാന പണമിടപാടുകളെന്ന വ്യവസ്ഥ നിലനിൽക്കവെയാണ് സഹകരണ ബാങ്കിനെ ആശ്രയിച്ചത്.

ഇത് ഗുരുതര ചട്ടലംഘനമാണെന്ന ആരോപണം ഉയർന്നു. പഞ്ചായത്തിന്‍റെ തനതു ഫണ്ടിലെ രണ്ട് കോടിയിലധികം രൂപ സഹകരണ ബാങ്കിൽ നിക്ഷേപമായുണ്ട്. ശബരിമല ഇടത്താവള പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ച തുകയും സഹകരണ ബാങ്കിലാണ്. പഞ്ചായത്ത് സെക്രട്ടറിമാരുടെ എതിർപ്പ് മറികടന്നാണ് എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി വടശ്ശേരിക്കര സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയത്. സഹകരണ ബാങ്ക് ഭരിക്കുന്നതും എൽ.ഡി.എഫാണ്. സഹകരണ ബാങ്കിലെ നിക്ഷേപം പിൻവലിക്കണമെന്ന് പഞ്ചായത്ത് ധനകാര്യ സ്ഥിരംസമിതിയും തീരുമാനമെടുത്തിരുന്നതാണ്. എന്നാൽ, പാർട്ടി ഇടപെടലിൽ ഇതു നടപ്പായില്ല.

പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതോടെയാണ് ഇപ്പോൾ തെറ്റായ നടപടികൾ മൂലമുണ്ടായ പ്രതിസന്ധി പുറംലോകം അറിഞ്ഞത്. ശമ്പളം മുടങ്ങിയതിനെ തുടർന്ന് വെള്ളിയാഴ്ച ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. സഹകരണ ബാങ്കിലെ നിക്ഷേപത്തിൽനിന്നാണ് ശമ്പളം നൽകിവന്നിരുന്നത്. ശമ്പളത്തിനുള്ള ചെക്ക് പഞ്ചായത്ത് നൽകിയെങ്കിലും എട്ടുദിവസമായിട്ടും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം എത്തിയില്ല. ഇതേ തുടർന്നാണ് പണിമുടക്ക് നടന്നത്.

ആറുമാസമായി ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിയാണ് പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളത്തെയും ബാധിച്ചത്. പഞ്ചായത്ത് ജീവനക്കാർ പണിമുടക്കിയതിനു പിന്നാലെ വൈകീട്ട് ശമ്പളം അക്കൗണ്ടിലേക്ക് നൽകി. പഞ്ചായത്തംഗങ്ങളുടെ ഓണറേറിയവും മുടങ്ങുന്ന സ്ഥിതിയുണ്ടെന്ന് പറയുന്നു.

‘ധനകാര്യ സ്ഥിരംസമിതി ചെയർമാൻ രാജിവെക്കണം’

പഞ്ചായത്ത് ഫണ്ട് സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയും ഇതു പിൻവലിക്കണമെന്ന നിർദേശം ലംഘിക്കുകയും ചെയ്ത ധനകാര്യ സ്ഥിരംസമിതി ചെയർമാൻ കൂടിയായ വൈസ് പ്രസിഡന്‍റിന് നിയമപരമായി അധികാരത്തിൽ തുടരാനാകില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.

വൈസ് പ്രസിഡന്‍റ് അധ്യക്ഷനായ ധനകാര്യ സ്ഥിരംസമിതി കഴിഞ്ഞ ജൂൺ ആദ്യം യോഗം ചേർന്ന് സഹകരണ ബാങ്കിലെ നിക്ഷേപം പിൻവലിച്ച് ദേശസാത്കൃത ബാങ്കിലേക്ക് മാറ്റണമെന്ന് തീരുമാനിച്ചിരുന്നു.

എന്നാൽ, പിന്നീട് നടന്ന പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് അംഗങ്ങളുടെ സമ്മർദത്തെ തുടർന്ന് വൈസ് പ്രസിഡന്‍റും നിലപാട് മാറ്റി. പഞ്ചായത്ത് ഭരണസമിതിയിലെ ആറ് കോൺഗ്രസ് അംഗങ്ങളും ബി.ജെ.പി പ്രതിനിധിയും ഇതിനെ എതിർത്തിരുന്നു. ഇവരുടെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറിയും തന്‍റെ വിയോജിപ്പ് എഴുതി. ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനവും ചട്ടലംഘനവുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നടത്തിയതെന്ന് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:co-operative bankinvestmentVatasserikkara panchayat
News Summary - Investment in co-operative bank; The action of Vatasserikkara panchayat is in controversy
Next Story