പാലക്കാട് ജില്ലയിലെ പ്ലസ് ടു വിദ്യാർഥികളുടെ ഡിഗ്രി ഉപരിപഠനം പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉയർന്ന വിജയശതമാനം കൈവരിച്ച ജില്ലയിൽ ഉപരിപഠനത്തിന് വിദ്യാർഥികൾ നെട്ടോട്ടം ഓടേണ്ട സ്ഥിതി. മുൻവർഷത്തെ കണക്കുപ്രകാരം ജില്ലയിൽ ആർട്സ് ആൻഡ് സയിൻസിന് 10,466ഉം, എൻജിനീയറിങ്ങിന് 2850ഉം മെഡിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ 1663ഉം നിയമപഠനത്തിന് 120ഉം സീറ്റുകളാണുള്ളത്. ഈ വർഷം ഇതിൽ 20 ശതമാനം സീറ്റ് വർധനവ് നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നാമമാത്രമാണെന്ന് അധികൃതരടക്കം ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികൾ ഉപരിപഠനത്തിന് അയൽജില്ലകളയോ അയൽസംസ്ഥാനങ്ങെളയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
തെക്കൻ ജില്ലകളിൽ ഡിഗ്രി പ്രവേശനത്തിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ ജില്ലയിൽ ഉപരിപഠനം കടുത്ത ആശങ്കയിലാണ്. സർക്കാർ സ്ഥാപനങ്ങൾ ജില്ലയിൽ നാമമാത്രമാണ്.
മലമ്പുഴ മണ്ഡലത്തില്‍ ഒരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡിഗ്രി സീറ്റ് പോലും ലഭ്യമല്ല. പോളി സീറ്റുകള്‍ ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. യോഗ്യരായ ആയിരം പേർക്ക് 10 സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.