Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightഒഴിഞ്ഞ പറമ്പിൽ ...

ഒഴിഞ്ഞ പറമ്പിൽ തീപിടിത്തം

text_fields
bookmark_border
fire
cancel
camera_alt

കണ്ണമംഗലം വട്ടപ്പൊന്തയിൽ ഒഴിഞ്ഞ പറമ്പിലുണ്ടായ വൻ തീപിടിത്തം

വേങ്ങര: കണ്ണമംഗലം വട്ടപ്പൊന്തയിൽ ഒഴിഞ്ഞ പറമ്പിൽ വൻ തീപിടിത്തം. കൂടിയ ചൂടും കാറ്റും തീ പടരാൻ കാരണമായെന്നു നാട്ടുകാർ പറയുന്നു. ഉണങ്ങിയ കുറ്റിക്കാടുകളും പടർന്നു പിടിച്ച വള്ളിപ്പടർപ്പുകളും ആളിക്കത്തിയതോടെ തൊട്ടടുത്ത വീട്ടുപറമ്പിലും തീയെത്തി. കാമ്പ്രൻ അബ്ദുൽ മജീദ് മാസ്റ്ററുടെ തൊടിയിലെ തെങ്ങ്, മാവ് എന്നിവയും കത്തിനശിച്ചു. ഉച്ചക്ക് രണ്ടരക്ക് പടർന്ന തീ വൈകുന്നേരം നാലരയോടെ നിയന്ത്രണ വിധേയമായി.

മലപ്പുറത്തുനിന്ന് അഗ്നിശമനസേനയുടെ ഒരു യൂനിറ്റ് വാഹനം എത്തുമ്പോഴേക്കും നാട്ടുകാർ ചേർന്ന് ഒരു വിധം തീയണച്ചിരുന്നു. ഇതുവഴി പോകുകയായിരുന്ന വേങ്ങര എസ്.ഐ വിൽസണും സി.പി.ഒമാരും തീയണക്കാൻ നേതൃത്വം നൽകി. വേങ്ങര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ദിനേശൻ കോറോത്ത് സ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VengaraFire
News Summary - fire in Vengara
Next Story