Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കലക്ടറുടെ...

ജില്ല കലക്ടറുടെ ഉത്തരവ് റദ്ദാക്കി ജുമുഅക്ക് 100 പേരെ അനുവദിക്കണം- സമസ്ത

text_fields
bookmark_border
ജില്ല കലക്ടറുടെ ഉത്തരവ്  റദ്ദാക്കി ജുമുഅക്ക് 100 പേരെ അനുവദിക്കണം- സമസ്ത
cancel

കോഴിക്കോട്: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ 100 പേര്‍ക്ക് പ്രാർഥന നടത്താന്‍ അവസരമുണ്ടായിരിക്കെ കോഴിക്കോട്ട് ജുമുഅക്ക് 40 പേരായി പരിമിതപ്പെടുത്തി ജില്ല കലക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ജൂണിൽ കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ഇറക്കിയ ഉത്തരവ് പ്രകാരം ആരാധനാലയങ്ങളില്‍ പ്രാർഥനക്ക് കോവിഡ് നിബന്ധനകള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് അവസരം അനുവദിച്ചിട്ടുണ്ട്.

ഈ ഉത്തരവിന് വിരുദ്ധമായി കോഴിക്കോട് ജില്ല കലക്ടര്‍ ആഗസ്റ്റ് 20ന് ഇറക്കിയ ഉത്തരവില്‍ ജില്ലയില്‍ 40 പേരായി പരിമിതപ്പെടുത്തിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

മറ്റു ജില്ലകളിലെന്നപോലെ വെള്ളിയാഴ്ച ജുമുഅക്ക് കോഴിക്കോട്ടും നൂറുപേർക്ക് അവസരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunnisamastha EKjumua
Next Story