കണ്ണൂരില്‍ പട്ടാപ്പകൽ പിടിച്ചുപറി: മൂവർസംഘം പിടിയിൽ
text_fieldsകണ്ണൂര്‍: ബിസിനസില്‍ യുവതികളെ പ്രമോട്ടര്‍മാരായി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെൻറയും സൃഹൃത്തിെൻറയും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കുഞ്ഞിപ്പള്ളിയില്‍ താമസിക്കുന്ന പഴയങ്ങാടി കൊവ്വപ്പുറത്തെ മാടമ്പില്ലത്ത് വീട്ടില്‍ കെ.എ. നിയാസുദ്ദീന്‍ (33), മട്ടന്നൂര്‍ ചാവശ്ശേരി 19ാം മൈലിലെ ബാദുഷ (38), എടക്കാട് കടമ്പൂര് സ്കൂളിന് സമീപത്തെ എ. നസീര്‍ (24) എന്നിവരെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടിയത്.
ആഗസ്റ്റ് 12ന് വൈകീട്ട് 4.30ന് കണ്ണൂര്‍ പഴയ ബസ്സ്റ്റാൻഡിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇരിട്ടി എടക്കാനം സ്വദേശി മുരളീധരന്, ഇയാളുടെ സുഹൃത്ത് മുസ്തഫ എന്നിവരാണ് പിടിച്ചുപറിക്കിരയായത്. ഇവരുടെ സ്ഥാപനത്തിലേക്ക് യുവതികളെ പ്രമോട്ടര്‍മാരായി നല്‍കാമെന്ന് പ്രതികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പഴയ ബസ്സ്റ്റാന്‍ഡില്‍ എത്തിയത്. മുരളീധരെൻറ മൊബൈല്‍ ഫോണ്‍ സംഘത്തിലുള്ള ഒരാള്‍ പിടിച്ചുപറിച്ച് മുനീശ്വരന്‍ കോവില്‍ ഭാഗത്തേക്ക് ഓടി. ഇയാളുടെ പിന്നാലെ ഓടിയെത്തിയ ഇരുവരെയും ആളൊഴിഞ്ഞ റെയില്‍വേ ക്വാർട്ടേഴ്സിലെത്തിച്ച് സംഘം വളഞ്ഞു.
തുടര്‍ന്ന് മുരളീധരെൻറ എ.ടി.എം കാര്‍ഡും മുസ്തഫയുടെ 3,500 രൂപയും തട്ടിയെടുത്തു. പിന്നാലെ എ.ടി.എം കാര്‍ഡില്‍ നിന്ന് രണ്ടു തവണയായി 10,500 രൂപയും കവര്‍ന്നു.തുടര്‍ന്ന് ഇരുവരും ടൗണ്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.