Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightസിവില്‍ സര്‍വിസ്...

സിവില്‍ സര്‍വിസ് തിളക്കവുമായി ഷിൽജ ജോസ്

text_fields
bookmark_border
ഷിൽജ ജോസ്
cancel
camera_alt

ഷിൽജ ജോസ്

കേളകം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ അഭിമാനത്തിളക്കവുമായി കൊട്ടിയൂർ താഴെ പാൽ ചുരത്തെ ഷിൽജ ജോസ്. കൊട്ടിയൂരിലെ ജോസ് പുന്നത്തറയുടെയും കത്രീനയുടെയും ഏകമകളാണ് 529 ാം റാങ്കോടെ നാടിനഭിമാനമായത്.

സിവില്‍ സര്‍വിസിനെ ബാലികേറാമലയായി കാണുന്ന പുതുതലമുറക്ക് മുന്നില്‍ പൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഷിൽജക്ക് പറയാനുള്ളത്. കൊട്ടിയൂർ അമ്പായത്തോട് സെന്റ് ജോർജ് യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ പഠനം, കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് എൻജിനീയറിങ് ബിരുദം. ബംഗളൂരു ടെക്സിസ്റ്റൻസ് എന്ന സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തു.

ഇതിനിടെ ഐ.എ.എസ് മോഹവുമായി നിരന്തര പരിശീലനം. ഒടുവിൽ തന്റെ അച്ഛന്റെയും അമ്മയുടെയും പ്രചോദനത്തണലിൽ സിവിൽ സർവിസ് വിജയം. ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്നാണ് വിജയഫലമറിഞ്ഞത്. ഈ വിജയം തന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ച് പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്ക് സമർപ്പിക്കുന്നതായി ഷിൽജ ‘മാധ്യമ’ത്തോട് പറഞ്ഞു.

നാടിനു വേണ്ടി സേവനം ചെയ്യാനും, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാനും ശ്രമിക്കും വിധം പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ഷിൽജ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil ServiceKannur NewsRank HolderShilja Jose
News Summary - Shilja Jose with civil service brilliance
Next Story