Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഇത് മാര്‍ക്കറ്റോ...

ഇത് മാര്‍ക്കറ്റോ മാലിന്യച്ചന്തയോ ?

text_fields
bookmark_border
ഇത് മാര്‍ക്കറ്റോ മാലിന്യച്ചന്തയോ ?
cancel

നെടുങ്കണ്ടം: തൂക്കുപാലം മാർക്കറ്റ് മാലിന്യച്ചന്തയായി മാറി. കരുണാപുരം പഞ്ചായത്തിന്‍റെ തൂക്കുപാലം മാർക്കറ്റിലാണ് മാലിന്യം കുന്നുകൂടുന്നത്. പൊതുമാർക്കറ്റിന്‍റെ അവസ്ഥ ഏറെ ദയനീയമാണ്. പകര്‍ച്ചവ്യാധികള്‍ പടരുമോ എന്ന ഭീതിയിലുമാണ് പ്രദേശവാസികൾ. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളുടെ സംഗമസ്ഥാനമാണ് തൂക്കുപാലം മാര്‍ക്കറ്റ്. പ്രദേശത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കുഷ്ഠരോഗവും ഹെൽത്ത് സെന്‍ററുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

കുടിയേറ്റകാലം മുതല്‍ ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റാണ് തൂക്കുപാലം. ചന്ത ദിവസം ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആളുകളും വിവിധ ഉൽപന്നങ്ങളുമായി വ്യാപാരികളും ഇവിടെ എത്താറുണ്ട്. മുഴുവൻ മാലിന്യവും തള്ളാനുള്ള കേന്ദ്രമായി മാർക്കറ്റ് മാറി. മാലിന്യം മലപോലെ കുമിഞ്ഞുകൂടി ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുകയാണ്.

ഇരുട്ടിന്‍റെ മറവിൽ മാലിന്യം പ്രദേശത്ത് വാഹനങ്ങളിൽ കൊണ്ടിടുന്നതും പതിവാണ്. വഴിവിളക്കുകൾ പലതും തെളിയാത്ത അവസ്ഥയിലാണ്. രോഗികൾ ഉപയോഗിക്കുന്ന ഡൈപ്പർ, സിറിഞ്ചുകൾ എന്നിവക്ക് പുറമെ മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങൾ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും അവശിഷ്ടങ്ങള്‍, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുകയാണ് പ്രദേശം. മഴ പെയ്ത് മാലിന്യം വെള്ളത്തിൽ ലയിച്ച് മാർക്കറ്റിലുടെ മാലിന്യം ഒഴുകുകയാണ്‌. കൊതുക് പെരുകി പ്രദേശത്തെ ജീവിതവും ദുസ്സഹം. സമീപത്തെ വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. നിരവധി തവണ വിവരം കരുണാപുരം പഞ്ചായത്തിനെ ധരിപ്പിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rat feverdengue fever
News Summary - dengue fever- Rat fever
Next Story