Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 6:37 PM GMT Updated On
date_range 9 Aug 2022 6:37 PM GMTവട്ടവടയിലെ പഴത്തോട്ടം മേഖല ഒറ്റപ്പെട്ടു
text_fieldsbookmark_border
മൂന്നാർ: കനത്തമഴയിൽ വട്ടവട മേഖലയിൽ വ്യാപകമായി കൃഷിനാശവും മണ്ണിടിച്ചിലും. നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കാരറ്റ് നശിച്ചു. കൃഷിയിടങ്ങളിൽ ദിവസങ്ങളോളം മഴവെള്ളം കെട്ടിനിന്നാണ് കാരറ്റുകൾ ചീഞ്ഞുപോയത്. നൂറുകണക്കിന് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഇതുകൂടാതെയാണ് മണ്ണിടിച്ചിൽ. വീടുകൾക്ക് സമീപവും കൃഷിഭൂമിയിലും മണ്ണിടിയുന്നത് ജനങ്ങളിൽ ആശങ്ക പരത്തുകയാണ്. ചൊവ്വാഴ്ച രാവിലെ വട്ടവടയിൽനിന്ന് പഴത്തോട്ടത്തിലേക്ക് പോകുന്ന റോഡിൽ വലിയ മണ്ണിടിച്ചിലുണ്ടായി. ഇതോടെ പഴത്തോട്ടം മേഖല പൂർണമായും ഒറ്റപ്പെട്ടു. റോഡിലേക്ക് കല്ലും മരങ്ങളും വീണുകിടക്കുന്നത് നീക്കാനുള്ള ശ്രമം തുടരുകയാണ്. ചിത്രം 1 വട്ടവട പഴത്തോട്ടം റോഡിലുണ്ടായ മണ്ണിടിച്ചിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story