Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസ്വകാര്യ ബസുകൾക്കെതിരെ...

സ്വകാര്യ ബസുകൾക്കെതിരെ നിരന്തരം കേസ് നാളെ പണിമുടക്ക്

text_fields
bookmark_border
private bus service
cancel

കൊച്ചി: ജില്ലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പലവിധത്തിൽ പീഡിപ്പിക്കുകയാണെന്ന് ജില്ല ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ ആരോപിച്ചു. ഹൈകോടതി നിർദേശം ഉള്ളതിനാലാണ് ഇത്തരത്തിൽ കേസെടുക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കുറ്റംചെയ്യുന്ന തൊഴിലാളികളെ ശിക്ഷിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും എന്നാൽ, ടാർഗറ്റ് പൂർത്തിയാക്കാനെന്നപേരിലാണ് വ്യാപകമായി ഉപദ്രവിക്കുന്നതെന്നും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഏതെങ്കിലും അപകടത്തിന്റെ പേരുപറഞ്ഞ് ആ മേഖലയിലെ സ്വകാര്യ ബസുകളെയും തൊഴിലാളികളെയും കുട്ടമായി ശിക്ഷിക്കുന്ന നടപടി അന്യായമാണ്. ഒരു ബസിലെ തൊഴിലാളികൾക്ക് ഒരുദിവസം പല സ്ഥലങ്ങളിലായി രണ്ടും മൂന്നും കേസുകൾ എടുക്കുന്നു. ചില ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറുന്നത്.

പനങ്ങാട് സബ് ഇൻസ്പെക്ടർ തൊഴിലാളികളെ ദേഹോപദ്രവം ഏൽപിക്കുകയും യാത്രക്കാരെയും വിദ്യാർഥികളെയും റോഡിലിറക്കി ബസ് സ്റ്റേഷനിൽ പിടിച്ചിടുന്നതും പതിവാണ്.

പല സ്റ്റേഷനിലും നിസ്സാര കുറ്റങ്ങൾക്കുപോലും ബസുകളെ കോടതിയിൽ ഹാജരാക്കുന്നു. പല ദിവസങ്ങളിലും സർവിസ് നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം 16ന് സൂചന സമരവും 30 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ജനറൽ കൺവീനർ കെ.ബി. സുനീർ, ജോൺ ലൂക്കോസ്, ജോളി പവ്വത്തിൽ, കെ.എ. നജീബ്, ബാലകൃഷ്ണൻ കുറുവത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private bus strike
News Summary - Case against private buses constantly Strike tomorrow
Next Story