Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightനിശ്ശബ്ദതയിൽ...

നിശ്ശബ്ദതയിൽ കലാവാസനകളെ തളച്ചിടാൻ തയാറാകാതെ ഒരുസംഘം

text_fields
bookmark_border
thiruvathira team
cancel
camera_alt

ഹൈദരാബാദിൽ നടക്കുന്ന ബധിര-മൂക കലാമേളയിൽ പങ്കെടുക്കാൻ തിരുവാതിരകളി പരിശീലിക്കുന്ന കേരള ടീം


ആലുവ: നിശ്ശബ്ദതയിൽ തങ്ങളുടെ കലാവാസനകളെ തളച്ചിടാൻ തയാറാകാതെ ഒരുസംഘം. കലാപ്രവർത്തനങ്ങൾക്ക് ബധിരതയും മൂകതയും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ കലാകാരന്മാർ. ഈ മാസം പത്തുമുതൽ 13 വരെ ഹൈദരാബാദിൽ നടക്കുന്ന ബധിര-മൂക കലാമേളയിൽ പങ്കെടുക്കുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് ഇവർ. സൗണ്ട് ഓഫ് സൈലൻസ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറം കേരളയുടെ ആഭിമുഖ്യത്തിലാണ് ഇവർ ആലുവയിൽ കല പരിശീലനം നടത്തുന്നത്. തിരുവാതിരകളി, മൂകാഭിനയം, നാടകം എന്നിവയിലാണ് കേരളം മത്സരിക്കുന്നത്.

തിരുവാതിര ടീമിലേക്ക് സ്ത്രീകളെ വേണ്ടത്ര കണ്ടെത്താനായില്ല.തുടർന്ന് പുരുഷന്മാരെ ഉൾപ്പെടുത്തി. ആറംഗ തിരുവാതിര ടീമിൽ നാലുപേരും പുരുഷന്മാരാണ്. കാക്കനാട് നൃത്തകല വിദ്യാലയം നടത്തുന്ന രാജി ദിജുവാണ് ഇവർക്ക് സൗജന്യമായി പരിശീലനം നൽകുന്നത്. തേവരയിൽ വീട്ടുജോലി ചെയ്യുന്ന സ്വപ്ന തൃശൂരിലെ പെയിൻറിങ് തൊഴിലാളി ഷാജി തുടങ്ങി 15 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള തുക ഇവർ സ്വയം വഹിക്കുകയാണ്. സർക്കാറിെൻറ സഹായം ലഭ്യമായാൽ ഒരു ഡാൻസ് അക്കാദമി തുടങ്ങാനും ഇവർക്കാഗ്രഹമുണ്ട്. ബധിരനും മൂകരുമായ പ്രമുഖ കോമഡി താരം നിഷാദ് പൂച്ചടിക്കൽ, കൊച്ചിൻ റിഫൈനറിലെ ജീവനക്കാരൻ കൂടിയായ വില്യം വിജയൻ, ഹൈകോടതി ജീവനക്കാരനായ സുരേഷ് കുമാർ എന്നിവരും കലാപ്രവർത്തകർക്ക് പ്രോത്സാഹനമായി പരിശീലന ക്യാമ്പിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Menthiruvathira team
News Summary - Four members of the thiruvathira team are men
Next Story