Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 12:15 AM GMT Updated On
date_range 10 March 2022 12:15 AM GMTമന്ത്രിഭാര്യയുടെ കുസാറ്റിലെ നിയമനം ശരിവെച്ച് ഡിവിഷൻ ബെഞ്ചും
text_fieldsbookmark_border
* ചോദ്യം ചെയ്തത് 2009ലെ നിയമനം കൊച്ചി: മന്ത്രി പി. രാജീവിന്റെ ഭാര്യ ഡോ. എ. വാണി കേസരിയുടെ കൊച്ചി സർവകലാശാലയിലെ നിയമനം ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. 2009ൽ കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അധ്യാപികയായി വാണിയെ നിയമിച്ചത് ചോദ്യം ചെയ്ത് ഒറ്റപ്പാലം സ്വദേശിനി ഡോ. സോണിയ കെ. ദാസ് നൽകിയ അപ്പീൽ ഹരജി ജസ്റ്റിസ് എ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹരജിക്കാരി അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിലവിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടറാണ് ഡോ. വാണി കേസരി. ഹരജിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് അപ്പീൽ തള്ളിയത്. കേരള സർവകലാശാലയിൽനിന്ന് റാങ്കോടെ എൽ.എൽ.എം പാസായ വാണി കേസരിക്ക് എം.ജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ തോട്ടിൽ അധ്യാപികയായിരിക്കെയാണ് കുസാറ്റിൽ നിയമനം ലഭിച്ചത്. നിയമന പട്ടികയിൽ ഒന്നാം റാങ്കുകാരിയായിരുന്ന ഇവരുടെ അധ്യാപന പരിചയവും യോഗ്യതയും കണക്കിലെടുത്താണ് കുസാറ്റിൽ നിയമനം നൽകിയതെന്ന് കോടതി വിലയിരുത്തി. വാണിക്ക് ഏഴര വർഷത്തെ അധ്യാപന പരിചയമുള്ളപ്പോൾ ഹരജിക്കാരിക്ക് മൂന്നു വർഷം മാത്രമാണുള്ളത്. യു.ജി.സി മാനദണ്ഡ പ്രകാരം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല നിയമ പ്രകാരമാണ് സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. ഇതിന് സിൻഡിക്കേറ്റിന്റെ അംഗീകാരമുണ്ടായിരുന്നു. സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെ യോഗ്യതയെക്കുറിച്ച് ഹരജിക്കാരി പരാതി ഉന്നയിച്ചിട്ടില്ല. വാണി 14 വർഷത്തോളമായി കുസാറ്റിൽതന്നെ അധ്യാപികയായി തുടരുകയാണെന്നതും വിലയിരുത്തിയ കോടതി, തുടർന്ന് അപ്പീൽ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story