കേരളം ആവശ്യപ്പെട്ടാൽ കേന്ദ്രം സംഘത്തെ അയക്കും-കുമ്മനം
text_fieldsന്യൂഡൽഹി: സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തിെൻറ നഷ്ടം തിട്ടപ്പെടുത്താൻ ഉടൻ വിദഗ്ധ സംഘത്തെ അയക്കാൻ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മത്സ്യ മന്ത്രാലയ മന്ത്രിമാരും അറിയിച്ചതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്ങിനെയും രാധാമോഹൻ സിങ്ങിനെയും സന്ദർശിച്ച് ദുരന്തത്തിെൻറ വിവരങ്ങൾ ധരിപ്പിച്ചുവെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകേരാട് പറഞ്ഞു.
നഷ്ടം തിട്ടപ്പെടുത്താൻ ആഭ്യന്തര, മത്സ്യ മന്ത്രാലയങ്ങളിലെ വിദഗ്ധരെ അയക്കാമെന്നും പാക്കേജ് പ്രഖ്യാപിക്കാമെന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കി. തീരദേശം സംരക്ഷിക്കാനും മത്സ്യബന്ധന തുറമുഖങ്ങൾ നിർമിച്ച് മത്സ്യെതാഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്താനും നടപടി സ്വീകരിക്കാമെന്ന് രാധാമോഹൻ സിങ് ഉറപ്പ് നൽകി. എന്തു നിയമത്തിെൻറ അടിസ്ഥാനത്തിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നതിൽ അവ്യക്തത നിലനിൽക്കുന്നതിനാലാണ് അത് ചെയ്യാത്തത്. മുന്നറിയിപ്പ് നൽകിയില്ലെന്ന് മുഖ്യമന്ത്രി നിരന്തരം കള്ളം പറയുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല.
നവംബർ 28 മുതൽ 30 വരെ മുന്നറിയിപ്പ് നൽകിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്സികുട്ടി അമ്മയും ഒന്നും മിണ്ടിയില്ല. ദുരന്ത നിവാരണ അതോറിറ്റിയിൽ വിദഗ്ധർ ആരും ഇല്ല. വീഴ്ച നടത്തിയവർക്ക് എതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുക്കണം-കുമ്മനം പറഞ്ഞു.കശുവണ്ടിക്ക് ഏർപ്പെടുത്തിയ അഞ്ച് ശതമാനം തീരുവ പിൻവലിക്കാമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു അറിയിച്ചതായും കുമ്മനം പറഞ്ഞു. ഇത് സംബന്ധിച്ച ശിപാർശ ധനമന്ത്രാലയത്തിന് നൽകി. രണ്ടാഴ്ചക്കകം ഇൗ രംഗത്തെ എല്ലാവരുടെയും യോഗം വിളിച്ചു ചേർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.