Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 7:52 AM GMT Updated On
date_range 22 Nov 2017 7:52 AM GMTകുമരകം കൈയേറ്റം: സി.പി.എം നീക്കങ്ങൾക്ക് റവന്യൂ വകുപ്പിെൻറ തിരിച്ചടി
text_fieldsbookmark_border
കോട്ടയം: കുമരകത്തെ ഭൂമി ൈകേയറ്റവുമായി ബന്ധപ്പെട്ട് സി.പി.െഎയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് റവന്യൂ വകുപ്പിെൻറ തിരിച്ചടി. ഭൂമി ൈകേയറിയ കുമരകത്തെ റിസോർട്ടിനെതിരെ നടപടിയെടുക്കണമെന്നുകാട്ടി സി.പി.എം ഭരിക്കുന്ന കുമരകം പഞ്ചായത്തിന് റവന്യൂ വകുപ്പ് കത്ത് നൽകി. നടപടിെയടുക്കാൻ റവന്യൂ വകുപ്പ് മടിക്കുകയാണെന്ന് സി.പി.എം നേതൃത്വവും പഞ്ചായത്തും ആരോപിക്കുന്നതിനിടെയാണ് 2016ൽ സമർപ്പിച്ച റിപ്പോർട്ട് ഒാർമിപ്പിച്ച് കോട്ടയം എൽ.എ തഹൽസിദാർ പഞ്ചായത്തിന് കത്ത് നൽകിയത്.
നേരേത്ത കവണാറ്റിൻകരയിലെ സ്വകാര്യ റിസോർട്ട് വേമ്പനാട്ടുകായൽ ൈകേയറിയെന്നാരോപിച്ച് കുമരകം ജനസമ്പർക്ക സമിതി ഹൈേകാടതിയെ സമീപിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ വകുപ്പിന് കോടതി നിർദേശം നൽകി. കോട്ടയം താലൂക്ക് സർവേയർ അേന്വഷണം നടത്തി സ്വകാര്യ റിസോർട്ട് പുറേമ്പാക്ക് ൈകേയറിയെന്ന് കണ്ടെത്തി. തുടർന്ന് കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് 2016നവംബർ അഞ്ചിന് കോട്ടയം തഹൽസിദാർ കത്ത് നൽകി. എന്നാൽ, ഇതിൽ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.െഎ തർക്കം രൂക്ഷമായതോടെ വീണ്ടും കുമരകത്തെ ഭൂമി ൈകേയറ്റം ചർച്ചയായി.
നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് രംഗത്തെത്തി. ഡി.വൈ.എഫ്.െഎ ചൊവ്വാഴ്ച കോട്ടയം താലൂക്ക് ഒാഫിസിലേക്ക് മാർച്ചും നടത്തി. സി.പി.െഎ നേതൃത്വം മൗനം പാലിക്കുകയാണെന്ന തരത്തിൽ സി.പി.എം കേന്ദ്രങ്ങൾ പ്രചാരണവും നടത്തി. ഇതിനുപിന്നാലെയാണ് റവന്യൂ വകുപ്പിെൻറ കത്ത്. നടപടിയെടുക്കേണ്ടത് പഞ്ചായത്താണെന്നാണ് റവന്യൂ വകുപ്പിെൻറ നിലപാട്. തങ്ങളുടെ റിപ്പോർട്ട് നിലനിൽക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, റവന്യൂ വകുപ്പ് സഹകരിക്കാത്തതിനാലാണ് നടപടിയെടുക്കാൻ കഴിയാതിരുന്നതെന്ന് പഞ്ചായത്തും പറയുന്നു. എന്നാൽ, വിഷയത്തിൽ റവന്യൂ വകുപ്പും പഞ്ചായത്തും ൈകേയറ്റക്കാർക്ക് കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
നേരേത്ത കവണാറ്റിൻകരയിലെ സ്വകാര്യ റിസോർട്ട് വേമ്പനാട്ടുകായൽ ൈകേയറിയെന്നാരോപിച്ച് കുമരകം ജനസമ്പർക്ക സമിതി ഹൈേകാടതിയെ സമീപിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ വകുപ്പിന് കോടതി നിർദേശം നൽകി. കോട്ടയം താലൂക്ക് സർവേയർ അേന്വഷണം നടത്തി സ്വകാര്യ റിസോർട്ട് പുറേമ്പാക്ക് ൈകേയറിയെന്ന് കണ്ടെത്തി. തുടർന്ന് കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് 2016നവംബർ അഞ്ചിന് കോട്ടയം തഹൽസിദാർ കത്ത് നൽകി. എന്നാൽ, ഇതിൽ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.െഎ തർക്കം രൂക്ഷമായതോടെ വീണ്ടും കുമരകത്തെ ഭൂമി ൈകേയറ്റം ചർച്ചയായി.
നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് രംഗത്തെത്തി. ഡി.വൈ.എഫ്.െഎ ചൊവ്വാഴ്ച കോട്ടയം താലൂക്ക് ഒാഫിസിലേക്ക് മാർച്ചും നടത്തി. സി.പി.െഎ നേതൃത്വം മൗനം പാലിക്കുകയാണെന്ന തരത്തിൽ സി.പി.എം കേന്ദ്രങ്ങൾ പ്രചാരണവും നടത്തി. ഇതിനുപിന്നാലെയാണ് റവന്യൂ വകുപ്പിെൻറ കത്ത്. നടപടിയെടുക്കേണ്ടത് പഞ്ചായത്താണെന്നാണ് റവന്യൂ വകുപ്പിെൻറ നിലപാട്. തങ്ങളുടെ റിപ്പോർട്ട് നിലനിൽക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, റവന്യൂ വകുപ്പ് സഹകരിക്കാത്തതിനാലാണ് നടപടിയെടുക്കാൻ കഴിയാതിരുന്നതെന്ന് പഞ്ചായത്തും പറയുന്നു. എന്നാൽ, വിഷയത്തിൽ റവന്യൂ വകുപ്പും പഞ്ചായത്തും ൈകേയറ്റക്കാർക്ക് കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story