പെൻഷൻ മുടങ്ങിയിട്ട് നാല് മാസം
text_fieldsതിരുവനന്തപുരം: പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ 22ന് സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് രാവിലെ 11ന് ആരംഭിക്കുന്ന മാർച്ച് സെക്രേട്ടറിയറ്റ് നടയിൽ സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ സംബന്ധിക്കും.
ഇടതുസർക്കാർ അധികാരമേറ്റ് ഒന്നരവർഷം പിന്നിട്ടിട്ടും കെ.എസ്.ആർ.ടി.സി െപൻഷൻകാരുടെ പ്രശ്നം പരിഹരിക്കാതെ തുടരുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. സമരം നടത്തുമ്പോൾ ചർച്ച നടത്തി ധാരണയിലെത്തുമെങ്കിലും സമരം അവസാനിക്കുന്നതോടെ സർക്കാറും മാനേജ്മെൻറും ഏകപക്ഷീയമായി കരാർ ലംഘിക്കുകയാണ്.
40000ത്തോളം വരുന്ന പെൻഷൻകാരിൽ പകുതിയോളവും തുച്ഛമമായ തുക കിട്ടുന്ന ഫാമിലി പെൻഷൻകാരാണ്. എല്ലാ സർക്കാറുകളും പെൻഷൻകാരെ അവഗണിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ്, പ്രസിഡൻറ് കെ. ജോൺ, ട്രഷറർ എ. സെയിനുല്ലാബ്ദീൻ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.