കള്ളനോട്ടടി: രാഗേഷ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ
text_fieldsകെടുങ്ങല്ലൂർ: വീട്ടിൽ കള്ളേനാട്ടടിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി മുൻ നേതാവ് ശ്രീനാരായണപുരം ഏരാശ്ശേരി രാഗേഷ് വീണ്ടും െപാലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച ഇയാളെ റിമാൻഡ്െചയ്ത കൊടുങ്ങല്ലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 10 ദിവസത്തേക്കാണ് അന്വേഷണ സംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ, കൂട്ടുപ്രതിയായ ഇയാളുടെ അനിയൻ രാജീവിനെ കണ്ടെത്താൻ െപാലീസ് ശ്രമം ശക്തമാക്കി.
അന്വേഷണസംഘത്തെ നയിക്കുന്ന ഇരിഞ്ഞാലക്കുട ഡിവൈ.എസ്.പിയുടെ ചാർജ് വഹിക്കുന്ന തൃശൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രാഗേഷിനെ ചോദ്യം ചെയ്തുവരുകയാണ്. യുവമോർച്ച കയ്പമംഗലം മണ്ഡലം ഭാരവാഹിയായിരുന്ന രാജീവിനെ കണ്ടെത്താൻ പൊലീസ് പ്രേത്യക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. അതേസമയം, രാഗേഷുമായി പൊലീസ് കൊടുങ്ങല്ലൂർ നഗരത്തിൽ തെളിവെടുപ്പ് നടത്തി. വൈകീട്ട് ഏേഴാടെയാണ് അേന്വഷണ സംഘം കൊടുങ്ങല്ലൂരിലെത്തിയത്. നഗരത്തിൽ െതക്കേനടയിൽ കളർ ഫോേട്ടാസ്റ്റാറ്റ് പ്രിൻറർ വാങ്ങിയ സ്ഥാപനത്തിലാണ് ആദ്യം എത്തിയത്. ജൂൺ 10നാണ് ഇവിടെനിന്ന് പ്രിൻറർ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.