വികസന മൗലികവാദം അപകടം –കാനം
text_fieldsതിരുവനന്തപുരം: പരിസ്ഥിതി മൗലികവാദത്തെപോലെതന്നെ അപകടകരമാണ് വികസന മൗലികവാദമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോയൻറ് കൗൺസിൽ സംഘടിപ്പിച്ച നവകേരള സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിെൻറ പേരിൽ മനുഷ്യെനതിരായി സ്വീകരിക്കുന്ന നിലപാടിനെ എന്തുകൊണ്ട് മൗലികവാദം എന്ന് വിളിച്ചുകൂടെന്നും കാനം ചോദിച്ചു.
പരിസ്ഥിതി സംരക്ഷകർക്ക് മൗലികവാദികളായി മാറാൻ ഒരിക്കലും കഴിയില്ല. പ്രകൃതിയുടെ സംരക്ഷണം ഒരിക്കലും മൗലികവാദമല്ല. പരിസ്ഥിതി മൗലികവാദത്തിനും വികസന മൗലികവാദത്തിനും മധ്യത്തിലൂടെ മുന്നോട്ടുപോകാൻ കഴിയണം. ഇടതുപക്ഷ നയങ്ങളിൽനിന്ന് വ്യതിയാനമില്ലാതെ പോയാൽ കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം സാധ്യമാണ്. സർക്കാറിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചുനിർത്താൻ സംഘടനകൾക്ക് കഴിയണം.
സമ്പത്തിെൻറ വിതരണം നീതിപൂർവമാക്കാൻ വികസനമെന്നത് മനുഷ്യെൻറ ഭൗതിക ജീവിതത്തിലുണ്ടാകുന്ന അഭിവൃദ്ധിയാണെന്ന ധാരണയോടെ മുന്നോട്ടുപോകാൻ കഴിയണമെന്നും കാനം പറഞ്ഞു. സി.പി.െഎ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ അധ്യക്ഷതവഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ, എസ്. വിജയകുമാരൻ നായർ തുടങ്ങിയ്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.