Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുരീപ്പുഴയുടെ ആരോപണം...

കുരീപ്പുഴയുടെ ആരോപണം പുസ്തകങ്ങൾ വിറ്റഴിക്കാൻ: കെ. സുരേന്ദ്രൻ

text_fields
bookmark_border
കുരീപ്പുഴയുടെ ആരോപണം പുസ്തകങ്ങൾ വിറ്റഴിക്കാൻ: കെ. സുരേന്ദ്രൻ
cancel

കോഴിക്കോട്: ആർ.എസ്.എസിെൻറ ആക്രമണത്തിനിരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ. കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനും പ്രശസ്തനാവാനും വേണ്ടി താൻ മോദിയുടെ വിമർശകനാണെന്നും ആർ.എസ്.എസ് ഭീഷണിയുണ്ടെന്നും വരുത്തി തീർത്താൽ മതിയെന്ന് സുരേന്ദ്രൻ  ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇന്ന് മുതൽ കുരീപ്പുഴ ആഗോള പ്രശസ്തനായെന്നും ആറ് മാസത്തേക്ക് ചാനലുകളിൽ എന്നും കുരീപ്പുഴയുടെ മുഖം വന്നുകൊണ്ടേയിരിക്കുമെന്നും സുരേന്ദ്രൻ പരിഹസിച്ചു. 

പെരുമാൾ മുരുകനെയും പ്രകാശ് രാജിനെയും പോസ്റ്റിൽ സുരേന്ദ്രൻ അധിക്ഷേപിക്കുന്നുണ്ട്. അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്, കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണെന്നും സുരേന്ദ്രൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം

അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തിൽ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിൻറെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആർ. എസ്. എസിൻറെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്കാരം മടക്കലും.

തൻറെ നാട്ടിലെ പെണ്ണുങ്ങൾ പലരും രാത്രിയിൽ ക്ഷേത്രങ്ങളിലെ ഉൽസവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകൻ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകൻറെ നാട്ടിൽ ആർ. എസ്. എസും ബി ജെ പിയും കഷായത്തിൽ കൂട്ടാൻ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആർ. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആർ. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകൻ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകൾ പലതും വിററുപോയി.

ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിററഴിക്കാനുമുള്ള എളുപ്പ വഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ആർ. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിററു തീരും.

മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookrssk surendrankerala newskureepuzha sreekumarmalayalam news
News Summary - k surendran on kureepuzha sreekumar - kerala news
Next Story