Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജിന് അവസരം...

ഹജ്ജിന് അവസരം ലഭിച്ചവരിൽ കൂടുതലും മലപ്പുറം, കോഴിക്കോട് ജില്ലക്കാർ

text_fields
bookmark_border
ഹജ്ജിന് അവസരം ലഭിച്ചവരിൽ കൂടുതലും മലപ്പുറം, കോഴിക്കോട് ജില്ലക്കാർ
cancel
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരിൽ കൂടുതലും മലപ്പുറം, കോഴിക്കോട് ജില്ലക്കാർ. കേരളത്തിന് ലഭിച്ച ക്വോട്ടയുടെ പകുതിയും ഇൗ രണ്ട് ജില്ലകളിൽ നിന്നുള്ളവരാണ്. 10,981 ആണ് ഇൗവർഷം കേരളത്തിന് ലഭിച്ച ക്വോട്ട. 

ഇതിൽ 5701 പേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നാണ്. കൂടുതൽ പേർ മലപ്പുറത്ത് നിന്നാണ് -3042. കോഴിക്കോട് നിന്ന് 2659 പേർക്കാണ് അവസരം ലഭിച്ചത്. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽനിന്നാണ് 9062 പേരും.

മറ്റു ജില്ലകളിൽനിന്ന് അവസരം ലഭിച്ചവർ. ആലപ്പുഴ (152), എറണാകുളം (739), ഇടുക്കി (95), കണ്ണൂർ (1479), കാസർകോട് (1040), കൊല്ലം (229), കോട്ടയം (134), പാലക്കാട് (523), പത്തനംതിട്ട (36), തിരുവനന്തപുരം (245), തൃശൂർ (289), വയനാട് (319). തെരഞ്ഞെടുക്കപ്പെട്ടവരിൽ 6285 സ്ത്രീകളും 4896 പുരുഷന്മാരുമാണുള്ളത്. 11 കുട്ടികളും അവസരം ലഭിച്ചവരിൽ ഉൾപ്പെടും.


ഹജ്ജ് ക്യാമ്പ് ആലുവ മാറമ്പള്ളി എം.ഇ.എസ് കോളജിൽ
കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജ് ക്യാമ്പ് ആലുവ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും. കഴിഞ്ഞ മൂന്ന് വർഷവും നെടുമ്പാശ്ശേരി വിമാനത്താവളത്തിെല മെയിൻറനൻസ് ഹാങ്ങറിലായിരുന്നു ക്യാമ്പ്. ഇക്കുറി ഇവിടെ സൗകര്യമില്ലാത്തതിനാലാണ് 2000, 2001 വർഷങ്ങളിൽ ക്യാമ്പ് നടത്തിയ എം.ഇ.എസ് കോളജിലേക്ക് മാറ്റിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിനുശേഷം ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണിത്. ജൂലൈ 28നാണ് ക്യാമ്പ് ആരംഭിക്കുക. 29നാണ് കേരളത്തിൽനിന്നുള്ള ആദ്യവിമാനം. 

കരിപ്പൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറായി നിലനിർത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദം വാസ്തവ വിരുദ്ധമാണെന്ന് ചെയർമാൻ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ കേസിെൻറ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം ഉന്നയിച്ചത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ഉന്നയിച്ച വിഷയമാണിത്. കേരളം ആവശ്യപ്പെട്ട ഒമ്പത് കാര്യങ്ങളിൽ ഒന്നാമത്തേത് കരിപ്പൂർ എംബാർക്കേഷൻ പോയൻറാക്കണമെന്നാണ്.പ്രവാസികളുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാൻ ശ്രമിക്കും. നിലവിൽ ഏപ്രിൽ 15നകം പാസ്പോർട്ട് നൽകാനാണ് നിർദേശം വന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ആദ്യവിമാനത്തിൽ പ്രവാസികളെയായിരിക്കും പരിഗണിക്കുക. 

അഞ്ചാംവർഷ അപേക്ഷകർ ഒരു ലക്ഷത്തിലേറെയുണ്ടെന്ന കേന്ദ്രത്തിെൻറ വാദവും തെറ്റാണ്. നാല് സംസ്ഥാനങ്ങളിലായി 23,600 പേരാണുള്ളത്. കേരളത്തിൽ -9700, കശ്മീർ -1400, ഗുജറാത്ത് -9000, മഹാരാഷ്ട്ര -3400 എന്നിങ്ങനെയാണ് അഞ്ചാം വർഷക്കാരുള്ളത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, എസ്. നാസറുദ്ദീൻ, എം. അഹമ്മദ് മൂപ്പൻ, പി.പി. അബ്ദുറഹ്മാൻ, മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുട്ടി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, എം. അഹമ്മദ് മൂപ്പൻ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsHajj 2018
News Summary - Hajj -Kerala News
Next Story