Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 3:03 PM GMT Updated On
date_range 7 July 2018 4:10 AM GMTകുട്ടകൾ മുളകൊണ്ട്, വല്ലങ്ങൾ ഒാലയാൽ...സംഗതി ജോറായി
text_fieldsbookmark_border
തൃശൂർ: കലോത്സവേദിയിൽ ഹരിത ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. പ്രധാനവേദിക്കു സമീപം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് , വി.എം.സുധീരൻ എന്നിവർ ചേർന്ന് മുളങ്കുട്ടകൾ ഏറ്റുവാങ്ങി. ഹരിത പ്രോട്ടോക്കോൾ പ്രചാരണാർഥം നിർമിച്ച മുളങ്കുടിലുകളും സന്ദർശിച്ചു. ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് വളൻറിയർമാരാണ് കലോത്സവ വേദികളിലെ മാലിന്യം സംഭരിക്കാനുള്ള മുളക്കുട്ടകളും ഓലകൊണ്ടുള്ള വല്ലങ്ങളും നിർമിച്ചത്. മുളയുടെ 300 ഗ്ലാസുകളാണ് സംഭാര വിതരണത്തിന് ഉപയോഗിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, ഗ്രീൻ പ്രോട്ടോക്കോൾ കൺവീനർ ടോണി അഗസ്റ്റിൻ, വി.എച്ച്.എസ്.ഇ മേഖല അസി. പ്രഫ. ഡോ.ലീന രവിദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story