Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സാലറി...

'സാലറി ചലഞ്ചി'നില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

text_fields
bookmark_border
Transsfer-Salary-Challenge
cancel

തിരുവനന്തപുരം: വീട്ടിലെ പരാധീനത മൂലം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കഴിയില്ലെന്ന് വാട് സ്ആപ് ഗ്രൂപ്പിൽ സന്ദേശമിട്ട സെക്രേട്ടറിയറ്റിലെ ഭരണപക്ഷാനുകൂലിയായ ധനവകുപ്പ് ജീവനക്കാരന് സ്ഥലംമാറ്റം. സി.പി.എം അനുകൂല സർവിസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവും സെക്‌ഷൻ ഒാഫിസറുമായ കെ.എസ്. അനിൽരാജിനെയാണ് പോസ്റ്റിട്ട് മണിക്കൂറുകൾക്കകം സ്ഥലംമാറ്റിയത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘സാലറി ചലഞ്ചി’ലേക്ക് തെൻറ ശമ്പളം നൽകാനാകില്ലെന്നും പകരം സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നൽകാമെന്നും ധനവകുപ്പ് ജീവനക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് അനിൽ രാജ് അറിയിച്ചത്. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലെ പെൻഷൻ വിഭാഗത്തിലേക്കാണ് മാറ്റം. ഇയാൾക്കെതിരെ സംഘടനാതലത്തിൽ നടപടിയുണ്ടാകുമെന്നുമറിയുന്നു.

കഴിഞ്ഞദിവസം രാവിലെയാണ് ‘ഫിനാൻസ് ഫ്രണ്ട്സ്’ എന്ന ഗ്രൂപ്പിൽ അനിൽരാജ് സന്ദേശം പോസ്റ്റ് ചെയ്തത്. ‘മാസശമ്പള ചലഞ്ചിന് പിന്തുണ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്. അവരെ പുച്ഛിക്കരുത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്’ എന്നായിരുന്നു സന്ദേശം. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളെത്തി.

സംഗതി കൈവിെട്ടന്ന് മനസ്സിലാക്കിയ അനിൽരാജ് നിസ്സഹായത വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. അത് ഇരട്ടി ‘പണി’യായെന്ന് മാത്രം. ‘32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണ് ഞാൻ. പക്ഷേ, ഇക്കുറി എെൻറ പരമാവധി ഞാനും എെൻറ കുട്ടികളും വീട്ടുകാരും ചേർന്ന് ചെയ്തു. സാലറി ചലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എേൻറത്. കഴിവില്ല. അതു തന്നെ ഉത്തരം. എനിക്കും ഭാര്യക്കും സാലറി ചലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, പരാധീനതകൾ അതിന് വിലങ്ങിടുന്നു. അതുകൊണ്ട് ഭാര്യ ചലഞ്ച് ഏറ്റെടുത്തു. പകരം ഞാൻ ‘നോ’ പറഞ്ഞു. ഞാൻ ഇതിന് എതിരാണെന്ന മട്ടിൽ പറഞ്ഞു നടക്കുന്നുണ്ട്. അതു വേണ്ട. കാരണം ഇത‌് ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സർക്കാർ. എന്നും അതിനൊപ്പം മാത്രം’ -അനിൽരാജ് തെൻറ സർക്കാർ അനുകൂല നിലപാടും വ്യക്തമാക്കുന്നുണ്ട്.

എന്നാൽ, മണിക്കൂറുകൾക്കകം അദ്ദേഹത്തെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. എന്നാൽ, ‘നോ’ പറഞ്ഞതിനല്ല സ്ഥലം മാറ്റിയതെന്നാണ് ധനവകുപ്പ് വിശദീകരണം. സി.പി.എമ്മിെൻറ സജീവപ്രവർത്തകനായ അനിൽരാജ് ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകിയിരുന്നു. അതിനുപുറമെ ദുരിതാശ്വാസ സഹായ കേന്ദ്രങ്ങളിൽ മക്കൾക്കൊപ്പം എത്തി സജീവമായി പ്രവർത്തിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsSalary challengeGovt.Employee
News Summary - Govt.Employee Transferred on Salary Challenge-Kerala News
Next Story