Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഫീർ വധം: അഞ്ചുപേർ...

സഫീർ വധം: അഞ്ചുപേർ അറസ്റ്റിൽ 

text_fields
bookmark_border
Safeer
cancel

മണ്ണാർക്കാട് (പാലക്കാട്): യൂത്ത് ലീഗ് പ്രവർത്തകൻ കുന്തിപ്പുഴ വരോടൻ സഫീർ കൊല്ലപ്പെട്ട േകസിൽ അഞ്ച് പ്രതികളെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുന്തിപ്പുഴ തച്ചൻകുന്നൻ പൊടി ബഷീർ എന്ന അബ്ദുൽ ബഷീർ (24), കച്ചേരിപ്പറമ്പ് മേലെപീടിയേക്കൽ റിച്ചു എന്ന മുഹമ്മദ് ഷർജിൽ (20), കുന്തിപ്പുഴ മുളയങ്കായിൽ റാഷിദ് (24), കുന്തിപ്പുഴ ചോമേരി കോലൊത്തൊടി മുഹമ്മദ് സുബ്ഹാൻ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടിൽ അപ്പുട്ടൻ എന്ന അജീഷ് (24) എന്നിവരെയാണ് മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തിൽ പിടികൂടിയത്. എസ്.ഐ റോയ് മാത്യു, സി.പി.ഒമാരായ ഷാഫി, അഭിലാഷ്, ശ്യാം, പ്രിൻസ്, അനീഷ് എന്നിവരടങ്ങുന്ന സംഘം കച്ചേരിപറമ്പിൽനിന്നും ചോമേരിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഫീറിെൻറ വയറ്റിലും വശങ്ങളിലുമായി ഏഴ് കുത്തുകളാണുള്ളത്. കഴുത്തിലും മുറിവുണ്ട്. ഒന്നാംപ്രതി അബ്ദുൽ ബഷീറാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സഫീറിനൊപ്പം കടയിലുണ്ടായിരുന്ന സുഹൃത്ത് കുന്തിപ്പുഴ പെരമ്പത്ത് മൻസൂറിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മൻസൂറിനും അക്രമത്തിൽ പരിക്കേറ്റിരുന്നു. കുന്തിപ്പുഴയിൽ രണ്ട് സംഘങ്ങൾ തമ്മിൽ നിലനിൽക്കുന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയിലെത്തിയ പ്രതികളുമായി വാക്തർക്കമുണ്ടായതോടെ കുത്തുകയായിരുന്നു. പ്രതികൾ സി.പി.ഐ അനുഭാവികളാണെന്നും ഇവർ തമ്മിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും െപാലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMannarkadSafeer MurderTextile Murder
News Summary - Five in Custody Related to Safeer Murder - kerala News
Next Story