Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ് വിമാന നിരക്കിലെ...

ഹജ്ജ് വിമാന നിരക്കിലെ അമിത വർധന: നിരുത്തരവാദ മറുപടിയുമായി എ.പി. അബ്ദുല്ലക്കുട്ടി

text_fields
bookmark_border
ap abdullakutty
cancel

കോഴിക്കോട്: കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന നിരക്കിലെ അമിത വർധന സംബന്ധിച്ച മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് നിരുത്തരവാദ മറുപടിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. ചെറിയ നിരക്കിൽ 'മീഡിയവൺ' വിമാനം കൊണ്ടുവന്നാൽ നിരക്ക് കുറക്കാമെന്നും ചാനൽ ലേഖകനോട് എ.പി. അബ്ദുല്ലക്കുട്ടി പ്രതികരിച്ചത്.

കഴിഞ്ഞ വർഷം ബോംബെയും അഹമ്മദാബാദും തമ്മിൽ 50,000 രൂപയുടെയും ബോംബെയും കോഴിക്കോടും തമ്മിൽ 30,000 രൂപയുടെയും വ്യത്യാസമുണ്ടായിരുന്നു. ഹജ്ജ് സർവീസിന് ആഗോള ടെൻഡറാണ് വിളിക്കുന്നത്. ഇതിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ഒന്നും ചെയ്യാനാവില്ല.

ടെൻഡറിന്‍റെ ഭാഗമായിട്ടാണ് വിമാന നിരക്ക് നിശ്ചിക്കുന്നത്. ഇതിൽ ഹജ്ജ് കമ്മിറ്റി ഇടപെടാനാവില്ല. നിലവിലെ വിമാന നിരക്കിൽ റീ ടെൻഡറിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന നിരക്കിലെ അമിത വർധന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജ് തീർഥാടനത്തിന് പോകുന്നവരിൽ നിന്ന് കൊച്ചി, കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരെക്കാൾ ഇരട്ടിയോളം ചാർജ് ഈടാക്കാനാണ് എയർ ഇന്ത്യയുടെ നീക്കം.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കോഴിക്കോടിലേത് 1,65,000 രൂപയാണ്. കേരളത്തിലെ മൊത്തം ഹജ്ജ് യാത്രികരിൽ 78 ശതമാനം പേരും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് യാത്ര ചെയ്യുക. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്.

കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും 11,556 തീർഥാടകരാണ് ഹജ്ജ് തീർഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്രതിരിച്ചത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രക്ക് അപേക്ഷ നൽകിയിരുന്നു.

ഹജ്ജ് വിമാന നിരക്കിലെ വർധനക്കെതിരെ മുസ് ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ച നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajap abdullakuttyflight fare
News Summary - Excessive hike in Haj flight fare: with irresponsible reply ap abdullakutty
Next Story