കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
text_fieldsആലപ്പുഴ: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ കാണാതായി. മറ്റൊരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് മൂേന്നാടെ തോട്ടപ്പള്ളി പടിഞ്ഞാറായിരുന്നു സംഭവം. ആറ് സംഘമായി കുളിക്കാൻ എത്തിയതായിരുന്നു ഇവർ. ഇതിൽ ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപം പുന്നേൽവീട്ടിൽ ജിതിൻ ഡാനിയേൽ (19), ഹരിപ്പാട് പാത്തികുളങ്ങര വീട്ടിൽ സ്വദേശി വിനീത് (18) എന്നിവരാണ് അപകടത്തിൽപെട്ടത്.
തോട്ടപ്പള്ളി അഴിമുഖത്തോട് ചേർന്ന സ്ഥലമാണ് ഇവർ കുളിക്കാൻ തെരഞ്ഞെടുത്തത്. ആഴമുള്ള സ്ഥലമാണെന്ന് അറിയാതെയാണ് വിദ്യാർഥികൾ കുളിക്കാൻ ഇറങ്ങിയതെന്ന് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് അധികൃതർ പറഞ്ഞു. ഇരുവരും അപകടത്തിൽപെട്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ ബഹളംകൂട്ടി നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിൽ വിനീതിനെ അപകടം നടന്ന സ്ഥലത്തുനിന്ന് അൽപം മാറി കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിനീതിനെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വിനീതിെൻറ നില അതിഗുരുതരമാണെന്നാണ് അറിയുന്നത്. കാണാതായ ജിതിനുവേണ്ടി തിരച്ചിൽ തുടരുകയാണ്.
തിരച്ചിലിന് നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും സഹായിക്കാൻ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിെൻറ പ്രത്യേക സംഘവും സ്ഥലത്ത് എത്തിയിരുന്നു. കൊച്ചിയിൽനിന്ന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. നിലവിൽ കോസ്റ്റൽ പൊലീസിെൻറ ബോട്ട് ഉപയോഗിച്ചാണ് തിരച്ചിൽ. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.