Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാകാരന്മാ​ർ...

കലാകാരന്മാ​ർ രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് പിൻമാറണമെന്ന് ഗണേഷ് കുമാർ

text_fields
bookmark_border
online rummy
cancel
Listen to this Article

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി പോലുള്ള പരസ്യങ്ങളിൽ അഭിനയിക്കുന്ന കലാകാരൻമാർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഇത്തരം പരസ്യങ്ങളിൽ നിന്ന് കലകാരൻമാരോട് പിൻമാറാൻ സാംസ്കാരിക മന്ത്രി ആവശ്യ​പ്പെടണമെന്ന് കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ ആവശ്യപ്പെട്ടു. 'ഓൺലൈൻ റമ്മി: പ്രചാരകരായ താരങ്ങൾക്കെതിരെ ​'പൊങ്കാല' എന്ന മാധ്യമം വാർത്തയെ തുടർന്നാണ് ഗണേഷ് കുമാർ സഭയിൽ വിഷയം ഉന്നയിച്ചത്.


ഈടയടുത്ത് കേരളത്തിലെ പ്രശസ്തമായ ചാനലിന്റെ കാമറാമാൻ ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിച്ചാണ്. ഒറ്റപ്പെട്ട സംഭവമല്ല. വളരെ ലജ്ജതോന്നുന്ന കാര്യം സാമൂഹ്യ വിരുദ്ധമായ പരസ്യങ്ങളിൽ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി, ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇവരാരും തന്നെ പണമില്ലാത്തവരല്ല.

ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാരോട് പിന്‍മാറാന്‍ സഭയുടെ പേരില്‍ സംസ്‌കാരിക മന്ത്രി അഭ്യർഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍- ഗണേഷ് കുമാര്‍ തുറന്നടിച്ചു.

എന്നാല്‍ അവരുടെ മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. അങ്ങനെ ഉണ്ടായാൽ മാത്രമേ മാറ്റം വരൂ. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇതെന്നും താരങ്ങളോടും സാംസ്കാരിക നായകരോടും ഒരു അഭ്യർഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, നിരവധിപേരെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതിയുള്ള ഓൺലൈൻ റമ്മികളിയുടെ പ്രചാരകരാവുന്ന നടീ നടന്മാർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പണംവെച്ചുള്ള ഓൺലൈൻ റമ്മികളി വീണ്ടും നിരോധിക്കാൻ സർക്കാർ നിയമ ഭേദഗതിക്ക് നടപടികളാരംഭിച്ചിരിക്കെയാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന്‍റെ പ്രചാരകരായ താരങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നത്.

നടനും സംവിധായനുമായ ലാൽ, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവർക്കെതിരെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാടസ്ആപ്പ് എന്നിവിടങ്ങളിൽ കൂടുതൽ വിമർശനമുള്ളത്. യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഓൺലൈൻ റമ്മികളിയുടെ പ്രചാരകരാവുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പ്രധാന ആവശ്യം. ബഹിഷ്കരണ കാമ്പയിനുകളും സമൂഹ മാധ്യമങ്ങളിലെ പ്രധാന ഗ്രൂപ്പുകളിൽ സജീവമാണ്.

ജനങ്ങൾ താരങ്ങളാക്കിയവർ ലക്ഷങ്ങൾ കൈപ്പറ്റി കൊല്ലാക്കൊലയിലേക്ക് നയിക്കുന്നുവെന്നാണ് പ്രധാന വിമർശനം. ലാൽ അഭിനയിച്ച '8,850 രൂപ സ്വാഗത ബോണസ്' ലഭിക്കുമെന്നുള്ള ഫേസ്ബുക്കിലെ റമ്മി പരസ്യത്തിന്റെ കമന്‍റ് ബോക്സിൽ റമ്മികളിയിൽ ജീവൻ നഷ്ടമായവരുടെ വാർത്തകളും വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ദിവസവും പത്തും ലക്ഷംവരെ നേടാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാർഥികളടക്കമുള്ളവരെ കമ്പനികൾ ഇതിലേക്കാകർഷിക്കുന്നത്.

ചൂതാട്ടത്തിന്റെ പ്രചാരകരാവുന്ന കായികതാരങ്ങൾ, ഇതര ഭാഷകളിലെ നടീനടന്മാർ എന്നിവർക്കെതിരെയും പ്രതിഷേധമുണ്ട്. എന്നാൽ, പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് താരങ്ങൾ. അതേസമയം ആത്മഹത്യകൾ വർധിക്കുകയും വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുകയും ചെയ്തതോടെ, റമ്മി പരസ്യത്തിൽ അഭിനയിച്ച കൊച്ചിയിലെ മത്സ്യതൊഴിലാളി 'ഓൺലൈൻ റമ്മി കളിച്ച് കാശുകാരനായിട്ടില്ലെന്നും ആരും കളിക്കരുതെന്നും പരസ്യമായി പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്.കോവിഡ് കാലത്താണ് ഓൺലൈൻ റമ്മികളി സംസ്ഥാനത്ത് സജീവമായത്.

ലക്ഷക്കണക്കിനാളുകൾ ഭാഗമായ റമ്മി കളിയിൽ ഓരോ ദിവസവും കോടികളാണ് മറിയുന്നതെന്നും ഇതിനടിമപ്പെട്ട് മരിച്ചവരിൽ 40 ലക്ഷം നഷ്ടമായ മാധ്യമ പ്രവർത്തകനും വീട്ടമ്മയുമെല്ലാമുണ്ടെന്നുമാണ് പൊലീസ് തന്നെ പറയുന്നത്. 2021 ഫെബ്രുവരിയിൽ പണംവെച്ചുള്ള റമ്മികളി സംസ്ഥാനത്ത് സർക്കാർ നിരോധിച്ചെങ്കിലും നടത്തിപ്പുകാരായ കമ്പനി കോടതിയെ സമീപിച്ചതോടെ നിരോധനം റദ്ദാവുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിനടിമകളായി നിരവധിപേർ ആത്മഹത്യ ചെയ്തതോടെയാണ് സർക്കാർ തലത്തിൽ വീണ്ടുമിപ്പോൾ നിരോധന നീക്കം ഊർജിതമാക്കിയത്.

ലക്ഷങ്ങൾ നഷ്ടമായെന്നും യുവതീയുവാക്കൾ വിഷാദത്തിലായെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതി ലഭിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് റമ്മി നിരോധനം സംബന്ധിച്ച ശിപാർശ ആഭ്യന്തരവകുപ്പിന് നൽകുകയായിരുന്നു.ഈ ഫയലിപ്പോൾ നിയമവകുപ്പിന്റെ പരിഗണനയിലാണ്. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷൻ -മൂന്നിൽ ഭേദഗതി വരുത്തി നിരോധിക്കാനാണിപ്പോൾ ആലോചന. ഇതിനകം സ്കൂൾ വിദ്യാർഥികളടക്കം ഇരുപത് പേർ ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kb ganesh kumarOnline Rummy
News Summary - Cultural gentlemen should withdraw from seditious advertisements; Ganesh Kumar against artists who appeared in online rummy ads
Next Story