സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം വ്യാഴം, െവള്ളി ദിവസങ്ങളിൽ നടക്കും. പോളിറ്റ്ബ്യൂറോ യോഗ റിപ്പോർട്ടിന് പുറമെ ജനതാദൾ-യു വീരേന്ദ്രകുമാർ വിഭാഗത്തിെൻറ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. േകന്ദ്ര നേതാക്കളും സെക്രേട്ടറിയറ്റിൽ പെങ്കടുക്കുമെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിെൻറ കാര്യം ചർച്ച ചെയ്യുമെന്ന പ്രചാരണം സജീവമാണ്.
എന്നാൽ തൽക്കാലം ഇൗ വിഷയം ചർച്ച വേണ്ടെന്നാണ് സി.പി.എമ്മിലെ പൊതുതീരുമാനം. എം.പി. വീരേന്ദ്രകുമാറിനെയും കൂട്ടരെയും എൽ.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സി.പി.എമ്മിന് താൽപര്യമുണ്ട്. ഇക്കാര്യത്തിൽ സി.പി.െഎക്കും കാര്യമായ വിയോജിപ്പൊന്നുമില്ല. എന്നാൽ, ജനതാദൾ-എസിന് ഇതിനോട് വലിയ യോജിപ്പില്ല. ജനതാദൾ-എസിൽ ലയിച്ചുള്ള മുന്നണി പ്രവേശനമാണ് അവർക്ക് താൽപര്യം. അക്കാര്യത്തിലുള്ള മധ്യസ്ഥ ശ്രമമാകും സി.പി.എമ്മിലും നടക്കുക. കഴിഞ്ഞദിവസം ചേർന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിൽ കോൺഗ്രസുമായി ദേശീയതലത്തിലുണ്ടാക്കുന്ന ബന്ധം സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുത്തിരുന്നു. അക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായാണ് പ്രധാനമായും അടിയന്തര സെക്രേട്ടറിയറ്റ് യോഗം വിളിച്ചുചേർത്തതെന്നാണ് വിവരം.
അതിന് പുറമെ സി.പി.െഎയുമായി നിലനിൽക്കുന്ന തർക്കങ്ങളും അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചയാകും. സി.പി.എം ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി ജില്ല സമ്മേളനങ്ങൾ ആരംഭിക്കുന്ന അവസരവുമാണ്. ആ സാഹചര്യത്തിൽ ജില്ല, സംസ്ഥാന സമ്മേളനങ്ങളുടെ സംഘാടനം ഉൾപ്പെടെ കാര്യങ്ങളും സെക്രേട്ടറിയറ്റ് ചർച്ച ചെയ്യും. ഒാരോ ജില്ലകളിലെയും പുതുതായി ജില്ലസമിതി, സെക്രേട്ടറിയറ്റ് എന്നിവയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകളും ചർച്ച ചെയ്യും. ഏരിയ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾ ഉൾപ്പെടെ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.