Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഷ്യു ബോർഡ്...

കാഷ്യു ബോർഡ് യാഥാർഥ്യമാക്കും –മന്ത്രി മേഴ്സിക്കുട്ടിയമ്മ

text_fields
bookmark_border
കാഷ്യു ബോർഡ് യാഥാർഥ്യമാക്കും –മന്ത്രി മേഴ്സിക്കുട്ടിയമ്മ
cancel


തിരുവനന്തപുരം: ചെറുകിട വ്യവസായികളെ സഹായിക്കാനും അവർക്ക് തോട്ടണ്ടി ലഭ്യമാക്കാനും ലക്ഷ്യമിടുന്ന കാഷ്യു ബോര്‍ഡ് ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. പൊതുമേഖല ഫാക്‌റികള്‍ക്ക് ഓണം വരെ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട 5000 ടണ്‍ തോട്ടണ്ടി സ്‌റ്റോക്കുണ്ട്. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. 

കശുവണ്ടി മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി ഒഴികെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കാഷ്യു ബോർഡ് എന്ന ആവശ്യം കേന്ദ്രം നിരാകരിക്കുന്ന സാഹചര്യത്തിലാണ് അത് സംസ്ഥാനതലത്തിൽ ഉണ്ടാക്കുന്നത്. സ്വകാര്യമേഖലയിലെ ഫാക്ടറികള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ തോട്ടണ്ടി കിട്ടാത്തതാണ് തടസ്സം. ആവശ്യത്തിന് വായ്പ ബാങ്കുകളില്‍നിന്ന് ലഭിക്കുന്നില്ല. തോട്ടണ്ടി വാങ്ങി മിതമായ വിലക്ക് ചെറുകിട ഫാക്ടറികള്‍ക്കുകൂടി നല്‍കാനായി സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിൾ ആരംഭിക്കും. ഇതിനായി ചർച്ച നടക്കുന്നു. പ്രമുഖ വ്യവസായികള്‍ ഉള്‍പ്പെടെ സഹകരിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. 

ഇനി തോട്ടണ്ടിക്ക് ആഫ്രിക്കയെ മാത്രം ആശ്രയിക്കാനാവില്ല. ആ സാഹചര്യത്തില്‍ കശുവണ്ടി കൃഷി വ്യാപകമാക്കും. ഇൗ സർക്കാർ വരുേമ്പാൾ പൊതുമേഖലയിലടക്കം എല്ലാ ഫാക്ടറികളും അടഞ്ഞുകിടക്കുകയായിരുന്നു. മൂന്നു മാസം കൊണ്ട് പൊതുമേഖലയിലെ 40 ഫാക്ടറികളും തുറന്നു. സ്വകാര്യമേഖലയിലെ 794 ഫാക്ടറികളില്‍ 428 എണ്ണം പ്രവർത്തിക്കുന്നു. വി.എല്‍.സിയുടെ പത്തെണ്ണവും കെ.പി.പിയുടെ മൂന്നെണ്ണവുമാണ് പ്രമുഖ വ്യവസായികളുടെ ഫാക്ടറികളിൽ തുറക്കാനുള്ളത്.
 സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ തുറക്കാമെന്ന് കെ.പി.പി മറുപടി നൽകി. വി.എല്‍.സി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിക്കും. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം ആരും തോട്ടണ്ടി നല്‍കാന്‍ തയാറായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുെവച്ച ഒരു വാഗ്ദാനവും സർക്കാറിന് നടപ്പാക്കാനായില്ലെന്ന് പി.ടി. തോമസ് ആരോപിച്ചു. ഇ.എസ്.ഐ, പി.എഫ്, ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് അന്യമാകുകയാണ്. മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala government
News Summary - cashew board become true
Next Story