Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാസ്കര്‍ ഇനി അവരിലൂടെ...

ഭാസ്കര്‍ ഇനി അവരിലൂടെ ജീവിക്കും 

text_fields
bookmark_border
ഭാസ്കര്‍ ഇനി അവരിലൂടെ ജീവിക്കും 
cancel
camera_alt1. ???????, 2. ?????????? ???????????????????? ????????????????? ????????????????? ?????????
മാനന്തവാടി: ബൈക്ക് അപകടത്തില്‍ മരിച്ച മാനന്തവാടി പയിങ്ങാട്ടിരി സ്വദേശിയായ ഭാസ്കര്‍ (ഹരീഷ്- 26) ഇനി ആറുപേരിലൂടെ ജീവിക്കും. ബുധനാഴ്ചയാണ് ഭാസ്കറിന് ബൈക്ക് അപകടത്തെ തുടര്‍ന്ന്  മൈസൂരു അപ്പോളോ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ചത്. തുടര്‍ന്ന് ഭാസ്കറിെൻറ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയാറാവുകയായിരുന്നു. ഹൃദയം,  കണ്ണുകള്‍, വൃക്കകള്‍,  കരള്‍, ശ്വാസകോശം എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം വിമാനമാര്‍ഗം ചെന്നൈയിലേക്കും മറ്റ് അവയവങ്ങള്‍ ബംഗളൂരു നിംഹാന്‍സ് ആശുപത്രിയിലേക്കും എത്തിച്ചു. വൃക്ക സ്വീകരിക്കുന്നവരില്‍ 17 വയസ്സുകാരനും ഉള്‍പ്പെടും. 

ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍നിന്ന് എത്തിയ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് അവയവദാന ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആരംഭിച്ച ശസ്ത്രക്രിയ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരവരെ നീണ്ടു. കര്‍ണാടക സര്‍ക്കാരിെൻറ നിയന്ത്രണത്തിലുള്ള സംഘടനയില്‍ രജിസ്റ്റ്ര്‍ ചെയ്ത മുന്‍ഗണനാ ക്രമത്തില്‍ ഉള്ളവര്‍ക്കാണ്  അവയവങ്ങള്‍ നല്‍കുക.  ചൊവ്വാഴ്ച രാവിലെ ആറരയോടെ സുഹൃത്തുമൊന്നിച്ച് മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്ന ഭാസ്കർ ഓടിച്ച ബൈക്കിനു മുന്നിൽ കാട്ടുപന്നി ചാടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും അതുവഴി വന്ന വനപാലകരാണ് ആശുപത്രിയില്‍ എത്തിച്ചത്. 

എടവക പയിങ്ങാട്ടിരി ഗ്രാമം രാമവാധ്യാർ മഠത്തിലെ പി.ബി. ശങ്കരനാരായണെൻറയും നിത്യാംബികയുടെയും മകനാണ്  ഭാസ്കര്‍. ക്ഷേത്രത്തിലെ പൂജാരിയായി ജോലിചെയ്ത് വരുകയായിരുന്നു. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിൽ നിയമന ശിപാർശ വന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ലെസ്റ്റിൻ ചാക്കോ നിസ്സാര പരിക്കുകളോടെ  രക്ഷപ്പെട്ടു. വ്യാഴാഴ്ച മൂന്നരയോടെ മൃതദേഹം സ്വദേശമായ പയിങ്ങാട്ടിരിയില്‍ എത്തിയപ്പോള്‍  നൂറുകണക്കിന് പേർ തടിച്ചുകൂടിയിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം  വൈകുേന്നരത്തോടെ പയിങ്ങാട്ടിരി ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ സംസ്കരിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsbhaskertransplantation of human organs
News Summary - bhasker transplantation of human organs
Next Story