Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിന്തൽമണ്ണയിൽ നിന്ന്...

പെരിന്തൽമണ്ണയിൽ നിന്ന് വോട്ടുപെട്ടികൾ കൊണ്ടുപോയത് രാവിലെ 6.50ന്

text_fields
bookmark_border
voting machine unit
cancel

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പല ബൂത്തുകളിലും വോട്ടിങ് രാത്രിയിലേക്കു നീണ്ടതിനാൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനും അനുബന്ധ സാമഗ്രികളും കലക്ഷൻ സെന്ററിലെത്തിച്ചത് രാത്രി 12.30ഓടെ. കലക്ഷൻ സെന്ററുകളിൽ നിന്ന് ഇവ ശനിയാഴ്ച പുലർച്ച 6.50നാണ് കലക്ടറേറ്റിലേക്കു മാറ്റിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് കലക്ടർ അപൂർവ ത്രിപാഠിയടക്കം ഉദ്യോഗസ്ഥർ ഉറക്കമൊഴിച്ചാണ് സേവനം ചെയ്തത്.

182 ബൂത്തുകളുള്ള പെരിന്തൽമണ്ണയിൽ വോട്ടെടുപ്പ് കഴിഞ്ഞ് ആദ്യ ബൂത്തുകാർ എത്തുന്നത് വെള്ളിയാഴ്ച രാത്രി 8.30നാണ്. അവസാന ബൂത്തുകാർ എത്തുന്നത് രാത്രി 12നുശേഷവും. സബ് കലക്ടർക്കു പുറമെ സീനിയർ സൂപ്രണ്ട് കെ.എ. ജലീൽ, സൂപ്രണ്ടുമാരായ പി. ഹംസ, സി.എ. ഷൈജു, ടി.ആർ. പ്രശാന്ത്, സണ്ണി, കെ.പി. സുരേന്ദ്രൻ, സജിത് കുമാർ എന്നിവരും താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ റജി, തഹസിൽദാർ ഷാജി തുടങ്ങിയവരും രാത്രി വൈകിയുള്ള നടപടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabha elections 2024voting machine unit
News Summary - Ballot boxes were taken from Perinthalmanna at 6.50 am
Next Story