Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഇൗസിെൻറ അപരനെ...

റഇൗസിെൻറ അപരനെ കണ്ടുപിടിക്കാമോ...?

text_fields
bookmark_border
റഇൗസിെൻറ അപരനെ കണ്ടുപിടിക്കാമോ...?
cancel

കണ്ടാൽ നിങ്ങളെപ്പോലെ തന്നിരിക്കുന്ന ഒരാൾകൂടി ഇൗ ലോകത്തിലുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്തുചെയ്യും...? അയാളെ കണ്ടുപിടിക്കാനായി രണ്ടുംകൽപ്പിച്ച് ഇറങ്ങിത്തിരിക്കുമോ...?

അങ്ങനെ ഇറങ്ങിപ്പുറപ്പെടാൻ കഴിയാത്ത ഒരാളാണെങ്കിലോ, പിന്നെന്തു ചെയ്യും..? കിടന്ന കിടപ്പിൽ കിടന്ന് ഇൗ ലോകത്തിെൻറ ഏതോ മൂലയിലിരിക്കുന്ന അയാളെ തേടി സാധ്യമാകുന്ന മാർഗങ്ങളിലൂടെ അലഞ്ഞു തിരിയുമോ...?

മലപ്പുറം ജില്ലയിലെ വെളിമുക്കിലെ ഹിദായ എന്ന വീട്ടിൽ കിടന്ന് റഇൗസ് എന്ന ചെറുപ്പക്കാരൻ കഴിഞ്ഞ ഒരു വർഷമായി അന്വേഷണത്തിലാണ് കണ്ടാൽ തന്നെപ്പോലിരിക്കുന്ന ആ മനുഷ്യൻ ആരാണ് എന്നറിയാൻ...

സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് പരിചിതനാണ് ‘റഇൗസ് ഹിദായ’ എന്ന പേരിൽ അറിയപ്പെടുന്ന റഇൗസിനെ. 13 വർഷമായി റഇൗസ് കിടപ്പിലാണ്. 17ാമത്തെ വയസ്സിൽ ഉണ്ടായ അപകടത്തിൽ കഴുത്തിന് താഴേക്ക് തളർന്നുപോയ റഇൗസ് തെൻറ വീട്ടിലെ കിടക്കയിൽ കിടന്ന് ലോകത്തോട് സംസാരിക്കുന്നു. ഫേസ്ബുക്കിലൂടെ. വെറുതെ സംസാരിക്കുക മാത്രമല്ല, കേരളത്തിൽ അറിയപ്പെടുന്ന ഗ്രീൻ പാലിേയറ്റീവ് പ്രവർത്തകൻ കൂടിയാണ് റഇൗസ്. റഇൗസിനെ കുറിച്ചുള്ള വിശേഷങ്ങൾ പിന്നീട് പറയാം; അവെൻറ ജീവിതത്തിലെ ആ ‘സർപ്രൈസി’നെക്കുറിച്ച് പറഞ്ഞ ശേഷം.

സോഷ്യൽ മീഡിയയിൽ എമ്പാടും റഇൗസിന് സുഹൃത്തുക്കളുണ്ട്. അവരിൽ ഒരാളായ രാജേഷ് ബാബു കഴിഞ്ഞ ഒളിമ്പിക്സിെൻറ സമയത്ത് റഇൗസിന് ഒരു േഫാേട്ടാ അയച്ചുകൊടുത്തു. ഒരു മദാമ്മയെടുത്ത സെൽഫിയിൽ തന്നെപ്പോലെ തന്നെയിരിക്കുന്ന ഒരാളുടെ ചിത്രം. ആദ്യം റഇൗസ് കരുതിയത് ഒരു മദാമ്മയുടെ ചിത്രത്തിനൊപ്പം തെൻറ ചിത്രം കൂടി ചേർത്തുവെച്ച് സുഹൃത്ത് ഫോേട്ടാഷോപ്പിൽ ഒപ്പിച്ച പണിയായിരിക്കുമെന്നാണ്. അത്രയേറെ സാമ്യമുണ്ട് ചിത്രത്തിന്. സൂം ചെയ്തു നോക്കിയപ്പോൾ റഇൗസിന് പിടികിട്ടി അത് താനല്ല; തെൻറ അപരനാണെന്ന്. തന്നെക്കാൾ വെളുത്തൊരാൾ.

അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്സിെൻറ ഫേസ്ബുക്ക് പേജിൽ ലൈക്ക് ചെയ്തവരിൽനിന്നാണ് കുവൈത്തിൽ ജോലി ചെയ്തിരുന്ന രാജേഷ് ബാബു ആ റഇൗസിെൻറ ‘അപര’നെ കണ്ടെത്തിയത്. ചിത്രം കിട്ടി രണ്ടു ദിവസം കഴിഞ്ഞാണ് രാജേഷ് റഇൗസിന് അയച്ചുകൊടുത്തത്. അതിനകം ആ ചിത്രം എവിടെനിന്ന് എടുത്തതാണെന്നുപോലും തിരിച്ചറിയാൻ കഴിയാതായി. ബ്രിട്ടീഷ് പൗരനാണെന്ന വിവരം മാത്രമാണ് രാജേഷിന് ഒാർമയുള്ള ഏക വിവരം.

അന്നുമുതൽ റഇൗസ് അന്വേഷണത്തിലാണ് തന്നെപ്പോലെ ഇൗ ഭൂമിയുടെ ഏതോ കോണിൽ കഴിയുന്ന ആ മനുഷ്യനെ തേടി. പല തവണ തെൻറ ഫേസ്ബുക്ക് പേജിൽ റഇൗസ് ഇൗ വിവരം പോസ്റ്റായി ഇട്ടു. കണ്ടുമുട്ടിയാൽ അയാളെ ഒന്നു കെട്ടിപ്പിടിക്കണം. എന്നിട്ട് ചോദിക്കണം, ‘‘അല്ലെടോ, നീയെങ്ങനെയാ എന്നെപ്പോലെയായത്...?’’  അത്രയേയുള്ളു റഇൗസിെൻറ ആഗ്രഹം..

സാേങ്കതിക പരിജ്ഞാനമുള്ള ആരെങ്കിലും തന്നെ സഹായിക്കുമെന്നും അപരനെ കണ്ടെത്തുമെന്നുമാണ് റഇൗസിെൻറ പ്രതീക്ഷ. കഴിഞ്ഞ ദിവസവും ഫേസ്ബുക്കിൽ റഇൗസ് പോസ്റ്റിട്ടു...
 ‘‘ലോകത്തിെൻറ ഏതോ ഒരു പോയിൻറിൽ ഈ മനുഷ്യനും ഭംഗിയായി ജീവിക്കുന്നുണ്ടാവും.
ഊരോ പേരോ ഒന്നുമറിയില്ല. അറിയാവുന്ന വഴികളിലൊക്കെ തിരഞ്ഞു നോക്കി....ഒന്ന് കണ്ടു പിടിക്കാൻ എന്താ വഴി...?’’

ഇനി റഇൗസിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാം.സോഷ്യൽ മീഡിയ കൊച്ചുവർത്തമാനം പറഞ്ഞിരിക്കാനുള്ള ഇടമല്ലെന്ന് ഇൗ ചെറുപ്പക്കാരൻ കഴിഞ്ഞ കുറച്ചുകാലമായി തെളിയിച്ചുകഴിഞ്ഞു. കിടപ്പിലായ രോഗികളുടെ സംഗമവും അവരെ കടലുകാണിക്കാനും അവർക്കു വേണ്ട സഹായങ്ങൾ എത്തിക്കാനുമെല്ലാം ഫേസ്ബുക്കിലൂടെ റഇൗസിന് കഴിയുന്നു. മനുഷ്യരോടുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ കിടന്ന കിടപ്പിൽ പോലും കഴിയുമെന്ന് ഇൗ യുവാവ് ഒാരോ ദിവസവും തെളിയിക്കുന്നു.

അത്യാവശ്യത്തിന് ഒരു രോഗിക്ക് രക്തം വേണ്ടിവന്നാൽ, നടക്കാൻ കഴിയാത്ത ഒരാൾക്ക് വീൽചെയറോ വാക്കറോ വാക്കിങ് സ്റ്റിക്കോ വേണ്ടിവന്നാൽ, രോഗികളിൽ ആർക്കെങ്കിലും ചികിത്സാ സഹായം വേണ്ടിവന്നാൽ ഫോണെടുത്ത് ‘റഇൗസേ ...’ എന്ന് നീട്ടിവിളിക്കേണ്ട കാര്യമേയുള്ളു...
റഇൗസിനെ സ്നേഹിക്കുന്ന, അവനു വേണ്ടി എന്തും ചെയ്യാൻ തയറായി നിൽക്കുന്ന ആയിരക്കണക്കിന് സുഹൃത്തുക്കളിലൂടെ നിമിഷങ്ങൾക്കകം അത് സാധിച്ചിരിക്കും...

അങ്ങനെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന റഇൗസിെൻറ അപരനെ കണ്ടെത്താൻ അതേ സുഹൃത്തുക്കളും പരിശ്രമിക്കുന്നുണ്ട്...
എന്നെങ്കിലും കണ്ടെത്തും എന്ന ഉറച്ച വിശ്വാസത്തിലാണ് റഇൗസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raees Hidayaanother personpain and palliative careMalappuram News
News Summary - another person of Raees Hidaya, malappuram; pain and palliative care worker
Next Story