Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ പുറക്കാട്...

ആലപ്പുഴ പുറക്കാട് ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം

text_fields
bookmark_border
ആലപ്പുഴ പുറക്കാട് ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം
cancel

അമ്പലപ്പുഴ: ദേശീയപാതയില്‍ പുറക്കാട് ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കായംകുളം കൃഷ്ണപുരം കാവില്‍മുക്ക് വേടത്തറയില്‍ ദയാനന്ദന്‍െറ മകന്‍ ദീപു (29), ബന്ധു കോട്ടയം മാങ്ങാനം മന്ദിരം ചെമ്പകശ്ശേരി വീട്ടില്‍ കുട്ടപ്പന്‍െറ മകന്‍ രാജന്‍ (50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ദീപുവിന്‍െറ ഭാര്യ ദേവിക, മസ്കത്തില്‍നിന്ന് വരുകയായിരുന്ന കായംകുളം രണ്ടാംകുറ്റിയില്‍ വിശ്വനാഥന്‍െറ മകന്‍ വിഷ്ണു (28) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജിലും കായംകുളം പടിഞ്ഞാറെ വീട്ടില്‍ സന്തോഷിന്‍െറ മകന്‍ ശങ്കറിനെ (18) വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദീപുവും രാജനും വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്ന അഞ്ചുപേരും. കൊച്ചി ഭാഗത്തുനിന്ന് എംസാന്‍ഡുമായി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പൊലീസും സമീപവാസികളും ചേര്‍ന്ന് കാറിന്‍െറ മുന്‍ഭാഗം ശ്രമകരമായി പുറത്തെടുത്താണ് കാറിലുണ്ടായിരുന്നവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

മസ്കത്തില്‍നിന്ന് ജോലി നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയ വിഷ്ണുവിനെ കൂട്ടിക്കൊണ്ടുവരുന്നതിനാണ് ബന്ധുക്കള്‍ നെടുമ്പാശ്ശേരിയിലേക്ക് പോയത്. ദേവികയുടെ സഹോദരനാണ് വിഷ്ണു. മരിച്ച രാജന്‍ ദീപുവിന്‍െറ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ്. രാജന്‍ പെയിന്‍ററാണ്. ഓച്ചിറയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ നടത്തുകയാണ് ദീപു. വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളു. രാജന്‍െറ ഭാര്യ ഗീതു. മക്കള്‍: അരുണ്‍, അപര്‍ണ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alppuzha accident
News Summary - alppuzha accident
Next Story