Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഞ്ചാബ് നാഷണല്‍...

പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്നും കവർന്നത് 21.5 കോടി രൂപ; വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടമായി

text_fields
bookmark_border
Punjab National Bank fraud
cancel

കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നും 21.5 കോടി നഷ്ടപ്പെട്ടതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യവ്യക്തികളുടെ ഒൻപത് അക്കൗണ്ടുകളിൽ നിന്നും പണം തിരിമറി നടന്നെന്ന റിപ്പോർട്ട് ബാങ്ക് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. സ്വകാര്യവ്യക്തികളുടെ ഒൻപത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നുമാണ് പണം തട്ടിപ്പ് നടത്തിയത്. ആകെ 17 അക്കൗണ്ടുകളിലായാണ് തട്ടിപ്പ് നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചതായും കണ്ടെത്തിയിരിക്കുകയാണ്.

കേസിൽ പ്രതിയായ ബാങ്ക് മാനേജറെ പിടികൂടാൻ കഴിയാത്തത് പൊലീസിനു തലവേദനയാണ്. പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ മുൻ സീനിയർ മാനേജർ മലയമ്മ സ്വദേശി ഏരിമല പരപ്പാറ വീട്ടിൽ എം.പി. റിജിലിനെയാണ് കണ്ടെത്താനാവാത്തത്. പുതിയ സാഹചര്യത്തിൽ വൻ തുകയുടെ സ്ഥിരനിക്ഷേപമുള്ള അക്കൗണ്ട് ഉടമകൾ തങ്ങളുടെ പണവിവരങ്ങൾ അന്വേഷിച്ച് ബാങ്കിലെത്തുന്നുണ്ട്.

ബാങ്കിലെ നിലവിലെ സീനിയർ മാനേജർ സി.ആർ. വിഷ്ണുവിന്റെ പരാതിയിൽ നവംബർ 29നാണ് എം.പി. റിജിലിനെതിരെ ടൗൺ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോർപറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 409, 420 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. എന്നാൽ, കോർപറേഷന്റെ മറ്റ് അക്കൗണ്ടുകൾ കൂടി പരിശോധിച്ചപ്പോഴാണ് കൂടുതൽ പണം തട്ടിയതെന്ന് വ്യക്തമായത്. ഇതോടെ, റിജിലിനെ സസ്പെൻഡ് ചെയ്ത് ബാങ്ക് അധികൃതർ തന്നെ പൊലീസിൽ പരാതി നൽകിയത് കൃത്യമായ തെളിവുകളോടെയാണ്. പണം നഷ്ടമായെന്നുകാണിച്ച് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനിയും പരാതി നൽകി. എന്നിട്ടും ധ്രുതഗതിയിലുള്ള അന്വേഷണം നടന്നില്ല.

റിജിലിന്റെ അറസ്റ്റ് വൈകിപ്പിച്ചത് ഇയാൾക്ക് ഒളിവിൽ പോകാനും മുൻകൂർ ജാമ്യാപേക്ഷ നൽകാനും അവസരമൊരുക്കിയെന്ന വിമർശനമുണ്ട്. ഒളിവിലിരുന്ന് ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ് കോടതി. അപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjab national bankKozhikode Corporation account
News Summary - 21.5 crores stolen from Punjab National Bank
Next Story