മഴക്കാല കെടുതികളെ ചെറുക്കുന്നതില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം: മുഖ്യമന്ത്രി
text_fieldsമഴക്കാല കെടുതികളെ ചെറുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടറുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
ജല നിര്‍ഗമന മാര്‍ഗങ്ങള്‍ സുഗമമാണെന്ന് ഉറപ്പു വരുത്തണം. റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും കടത്തിണ്ണയില്‍ ഉറങ്ങുന്നവരുടെ പുനരധിവാസത്തിന്‍െറ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നവംബര്‍ ഒന്നിന് മുമ്പായി സംസ്ഥാനത്തെ എല്ലാവര്‍ക്കും ശൗചാലയം ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. കൊല്ലത്തെ സ്കൂള്‍ കെട്ടിടം ഇടിഞ്ഞ് കുട്ടി മരിക്കാനിടയായ സാഹചര്യത്തില്‍ സ്കുളു
കളുടെ അപകടാവസ്ഥയെ സംബന്ധിച്ച് കണക്കെടുപ്പ് നടത്താനും അപകടാവ്സഥയിലായ മരം മുറിച്ച് മാറ്റുന്നതിന് കര്‍ശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നൽകി.
കളക്ടര്‍മാരുടെ ദുരിതാശ്വാസ തുക 2000ല്‍ നിന്ന് 10000 രൂപയാക്കുമെന്നും ഫയര്‍ഫോഴ്സ് നവീകരണത്തിന് സംസ്ഥാന സഥലത്തല്‍ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.