മലയാളി-തമിഴ് സ്ത്രീസൗന്ദര്യം; തർക്കംമൂത്തപ്പോൾ ചാനൽ പരിപാടി ഉപേക്ഷിച്ചു
text_fieldsചെന്നൈ: സ്ത്രീസൗന്ദര്യത്തിൽ മലയാളികളോ തമിഴരോ മുന്നിട്ടുനിൽക്കുന്നതെന്ന വിഷയത്തിൽ തമിഴ് ചാനൽ സംപ്രേഷണം ചെയ്യാനിരുന്ന പരിപാടി വിവാദത്തെതുടർന്ന് ഉപേക്ഷിച്ചു. ‘നീയാ നാനാ’ എന്ന പേരിൽ വിജയ് ടി.വി സംപ്രേഷണം െചയ്യാനിരുന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടെന്നുവെച്ചത്.
സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ് വേഷം ധരിച്ച തമിഴ് സ്ത്രീകളെയും സംവാദത്തിൽ പെങ്കടുപ്പിച്ചിരുന്നു. ചിത്രീകരണം പൂർത്തിയാക്കി പരിപാടി സംപ്രേഷണം ചെയ്യുന്നതായി തുടർച്ചയായി വൻ പരസ്യമാണ് നൽകിയിരുന്നത്. സമൂഹമാധ്യമങ്ങളിലടക്കം പരിപാടിയെക്കുറിച്ച് പരസ്യം വന്നതോടെ സ്ത്രീപക്ഷ സംഘടനകൾ പ്രതിഷേധമുയർത്തി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യെപ്പട്ട് കാഞ്ചീപുരത്തെ മക്കൾ മൺട്രം എന്ന സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു.
വ്യാപക പരാതികളെ തുടർന്നാണ് പരിപാടി ഉപേക്ഷിച്ചതെന്ന് സംവിധായകൻ അന്തോണി വ്യക്തമാക്കി. മലയാളി സ്ത്രീകളും തമിഴ് സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണം, ആഭരണം എന്നിവയുടെ ഭംഗിയും നേതൃപാടവവും വിശദീകരിച്ച് സൗഹാർദാന്തരീക്ഷത്തിൽ പരസ്പരം വാദപ്രതിവാദങ്ങൾ ഉയർത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.