സാധാരണക്കാർക്ക് തക്കസമയത്ത് സഹായം നൽകാനായിെല്ലങ്കിൽ നിയമവ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടും -ജെ.എസ്. ഖെഹാർ
text_fieldsന്യൂഡൽഹി: ദരിദ്രരും നിരക്ഷരരുമായ ഇന്ത്യക്കാർക്ക് വേണ്ട സമയത്ത് സഹായം നൽകാനായിെല്ലങ്കിൽ നിയമവ്യവസ്ഥയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ. സഹായിക്കാനാരുമില്ലാത്ത സാധാരണക്കാർക്ക് സങ്കടങ്ങളും അനീതികളും ചെറുക്കാൻ പാര ലീഗൽ വളണ്ടിയർമാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര ലീഗൽ വളണ്ടിയർമാരുടെ ദ്വിദിന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ രാജ്യത്തെ സാധാരണക്കാരും നിരക്ഷരരുമാണ് നീതിവ്യവസ്ഥയുടെ പ്രധാന ഉപഭോക്താക്കൾ. ജഡ്ജിമാരുടെ ദിവ്യമായ കർത്തവ്യത്തെക്കാൾ മഹത്തരമാണ് സാധാരണക്കാർക്കായി സേവനമനുഷ്ഠിക്കുന്ന വളണ്ടിയർമാരുടെ കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു. ഇൗ വളണ്ടിയർമാരിലൂടെ രാജ്യത്തെ സാധാരണക്കാർ സർക്കാർ പദ്ധതികളെക്കുറിച്ച് അറിയുമെന്നും അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുമെന്നും ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
ചടങ്ങിൽ സംസാരിച്ച നിയമ^നീതി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് നീതി നടപ്പാക്കുന്നതിൽ സാേങ്കതികവിദ്യയുടെ പ്രാധാന്യം ഉൗന്നിപ്പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് സാേങ്കതികവിദ്യയും മാറണമെന്നും നീതി നടപ്പാക്കുന്നതിൽ സാേങ്കതികവിദ്യക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.