സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത; കേസ് രേഖ ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര ടെക്സ്ൈറ്റൽസ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന കേസുമായി ബന്ധപ്പെട്ട് മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് ഡൽഹി ൈഹകോടതി. മന്ത്രിയുടെ ഡിഗ്രി വ്യാജമാണെന്നു കാണിച്ച് ഡൽഹി സ്വദേശി അഹ്മദ് ഖാൻ 2015ൽ കീഴ്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പരാതി നൽകിയ വ്യക്തി സ്മൃതി ഇറാനിയെ അനാവശ്യമായി ശല്യം ചെയ്യുകയാണെന്നു കാണിച്ച് കീഴ്കോടതി കേസ് തള്ളി. ഇതിനെതിരെ അഹ്മദ് ഖാൻ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഡൽഹി സർവകലാശാലയിൽനിന്ന് ബി.എ ബിരുദം നേടിയെന്നാണ് സ്മൃതി ഇറാനി 2014 തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ, 2004ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഡൽഹി സർവകലാശാലയിൽനിന്ന് കോമേഴ്സ് ബിരുദം നേടിയതായി രേഖപ്പെടുത്തിയെന്നും ഹരജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
കേസ് നൽകിയ സമയത്ത് സ്മൃതി ഇറാനി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിന്നീടാണ് ടെക്സ്റ്റൈൽസ് വകുപ്പ് നൽകിയത്. വ്യാജ ബിരുദവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനിക്കെതിരെ അഹ്മദ് ഖാൻ തെരഞ്ഞെടുപ്പ് കമീഷനെയും ഡൽഹി സർവകലാശാലെയയും സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായിരുന്നില്ല. വിവരാവകാശ നിയമപ്രകാരം അഹ്മദ് ഖാൻ ഡൽഹി സർവകലാശാലക്ക് നൽകിയ അപേക്ഷയും തള്ളി.
ഇതേത്തുടർന്ന് ഡൽഹി സർവകലാശാലയിലെ വിവരാവകാശ കമീഷൻ ഉദ്യോഗസ്ഥക്ക് പിഴ വിധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന കേസും കോടതിയുടെ പരിധിയിലുണ്ട്. മോദിയുടെയും സ്മൃതിയുടെയും വിദ്യാഭ്യാസം വ്യാജമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടിയും കോൺഗ്രസും നിരവധി തവണ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.