Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോർവിമാന ഇടപാടിൽ...

പോർവിമാന ഇടപാടിൽ മോദിസർക്കാർ പ്രതിക്കൂട്ടിൽ 

text_fields
bookmark_border
rafale-india news
cancel

ന്യൂഡൽഹി: സ്വദേശിപ്രേമം പറയുന്ന മോദിസർക്കാർ േപാർവിമാന ഇടപാടിൽ വിദേശ കമ്പനിയെ വഴിവിട്ടു സഹായിച്ചതിന് പ്രതിക്കൂട്ടിൽ. ഫ്രാൻസുമായി ഒപ്പുവെച്ച 58,000 കോടി രൂപയുടെ റാഫേൽ പോർവിമാന ഇടപാടിനെക്കുറിച്ച് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നൽകിയ വിശദീകരണങ്ങൾ ആരോപണത്തിന് മൂർച്ച കൂട്ടി.

ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുടെ മകൻ ജയ്ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകൻ ശൗര്യ ഡോവൽ എന്നിവർ ഉൾപ്പെട്ട വിവാദങ്ങൾ പാർട്ടിക്കും സർക്കാറിനും ഉണ്ടാക്കിയ മാനക്കേടിനു പിന്നാലെയാണ് പോർവിമാന ഇടപാടിലെ ക്രമക്കേടുകൾ. വൻകിട വ്യവസായികളായ അംബാനിമാരെ സഹായിക്കാനുള്ള കരാറാണിതെന്ന ആരോപണമാണ് സർക്കാർ നേരിടുന്നത്. അനിൽ അംബാനിയുടെ കടലാസ് കമ്പനിക്കുവേണ്ടി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനെ (എച്ച്.എ.എൽ) തഴഞ്ഞെന്നാണ് ആരോപണം. പ്രതിരോധ മന്ത്രി കഴിഞ്ഞദിവസം നൽകിയ വിശദീകരണം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നേരത്തേ 126 വിമാനങ്ങൾക്കായി ഉണ്ടാക്കിയ ഇടപാടിലെയും 36 വിമാനങ്ങൾ വാങ്ങാൻ ഇപ്പോൾ ഉണ്ടാക്കിയ കരാറിലെയും വിലയുടെ താരതമ്യം പരസ്യപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ സർക്കാർ ഉണ്ടാക്കിയ ഉടമ്പടിയെക്കാൾ വിലക്കുറവിലാണ് പുതിയ പോർവിമാന കരാറെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, അതിെൻറ കണക്കുകളൊന്നും മന്ത്രി നൽകിയില്ല. 

2015 ഏപ്രിലിൽ 36 പോർവിമാനം വാങ്ങുന്നതായി പാരിസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇക്കാര്യത്തിൽ സുരക്ഷാകാര്യ മന്ത്രിസഭ സമിതിയുടെ അനുവാദം നേടിയിരുന്നില്ലെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ സാേങ്കതികവിദ്യാ കൈമാറ്റ വ്യവസ്ഥയില്ല. ‘ഇന്ത്യയിൽ നിർമിക്കാ’മെന്ന (മെയ്ക് ഇൻ ഇന്ത്യ) മോദിസർക്കാറിെൻറ പ്രഖ്യാപിത പദ്ധതി നിലനിൽക്കേ തന്നെയാണിത്. സാേങ്കതിക വിദ്യാ കൈമാറ്റ വ്യവസ്ഥ കരാറിന് പറ്റിയ ഒന്നല്ലെന്നും മന്ത്രി വിശദീകരിച്ചു. സ്വർണനൂലിൽ സ്വന്തം പേരു തുന്നിച്ചേർത്ത കോട്ട്, ആക്ഷേപങ്ങളെ തുടർന്ന് അഴിച്ചുവെച്ച നരേന്ദ്രമോദിക്ക് കൊള്ളയെക്കുറിച്ച് എന്തു പറയാനുണ്ടെന്നാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ചോദിച്ചത്. ദേശതാൽപര്യത്തെയും േദശസുരക്ഷയെയും മോദിസർക്കാർ ബലികഴിക്കുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തി. 

റാഫേൽ  ഇടപാട്
യു.പി.എ സർക്കാറിെൻറ കാലത്താണ് ഫ്രാൻസിൽനിന്ന് റാഫേൽ പോർവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയുണ്ടാക്കിയത്. 126 വിമാനങ്ങൾ ആവശ്യമുള്ളതിൽ 18 എണ്ണം മാത്രം അവിടെനിന്ന് വാങ്ങുമെന്നും ബാക്കി 108 എണ്ണം സാേങ്കതികവിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയിൽ നിർമിക്കുമെന്നുമായിരുന്നു ധാരണ. എന്നാൽ, മോദിസർക്കാർ കരാർ ഒപ്പിട്ടത് 38 വിമാനങ്ങൾക്കാണ്. സാേങ്കതികവിദ്യ കൈമാറി ഇന്ത്യയിൽ വിമാനം നിർമിക്കുമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. വിമാനഭാഗങ്ങളിൽ ചിലതു നിർമിക്കാനുള്ള സാേങ്കതികവിദ്യ അംബാനിയുടെ കമ്പനിക്ക് കിട്ടും. ചെറു പടക്കോപ്പുകൾപോലും നിർമിച്ച് പരിചയമില്ലാത്ത കമ്പനിക്ക് കരാർ കൈമാറുന്നതിലാണ് അഴിമതി ആരോപണം ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francemalayalam newsRafale fighter jet
News Summary - Rafel Deal - India News
Next Story