ടെക്കി കൊലക്കേസ്: പ്രതികൾ കുറ്റക്കാർ
text_fields
പുണെ: സോഫ്റ്റ്വെയർ എൻജിനീയറെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് സ്പെഷൽ കോടതി. പ്രതികളായ യോഗേഷ് റാവത്ത്, മഹേഷ് ഠാകുർ, വിശ്വാസ് കദം എന്നിവർ കുറ്റക്കാരാണെന്ന് കെണ്ടത്തിയ ജഡ്ജി എൽ.എൽ. യങ്കാർ ശിക്ഷ സംബന്ധിച്ച് ചൊവ്വാഴ്ച വാദം കേൾക്കും. കവർച്ച, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്.
2009 ഒക്േടാബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഖരാദിയിലെ െഎ.ടി കമ്പനയിൽ ജോലിചെയ്തിരുന്ന 28കാരി വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കെ റോഡിൽനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷം പുണെ ജില്ലയിലെ സരെവാദി വനംമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാറിൽെവച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി, വനമേഖലയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്നതും കെണ്ടത്തി. കേസിൽ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജേഷ് ചൗധരിയെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ നടത്തിയത്. 37 സാക്ഷികളെ വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.